തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ പുതുക്കിപണിയുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. ഒരു മുറിയുള്ള ലയങ്ങളാണ് നിലവില്‍ ഉള്ളത്. ഈ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ രണ്ട് ലയങ്ങള്‍ ഒന്നാക്കി പുതുക്കി പണിയും, തോട്ടം തൊഴിലാളികളുടെയും തോട്ടം വ്യവസായത്തിന്റെയും നിലനില്പിന് 5000 കോടി രൂപയുടെ ദീര്‍ഘകാല പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.എസ്.ബിജിമോള്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ലയങ്ങള്‍ പുതുക്കി പണിയുന്നതോടെ വീടുകളുടെ എണ്ണം കുറയും. ലയങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനായി 150 കോടി രൂപ പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നര ലക്ഷം പേര് പണിയെടുക്കുന്ന തോട്ടം മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഐടി മേഖലക്ക് കൊടുക്കുന്നതിനെക്കാള്‍ പ്രധാന്യം തോട്ടം മേഖലക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: