തിരുവനന്തപുരം: പെന്‍ഷന്‍കാരുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ 18-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. പെന്ഷന് പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, സമഗ്ര ആരോഗ്യപദ്ധതി നടപ്പാക്കുക, പെന്ഷന് വകുപ്പ് രൂപീകരിക്കുക, പെന്ഷന് ട്രഷറികളില്‍ ശൗചാലയവും വിശ്രമ സൗകര്യങ്ങളും ഏര്‍പ്പെടുത്തുക, ഭൂരഹിതരായ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ഭൂമി നല്‍കുക, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെ പരിശോധന കര്‍ശനമാക്കുക, റെയില്‍വെയിലെ പോലെ കെഎസ്ആര്‍ടിസിയിലും മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് അനുവദിക്കുക എന്നീ പ്രമേയങ്ങള്‍ സംസ്ഥാന സമ്മേളനം അംഗീകരിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി. പ്രഭാകരന്‍നായരുടെ അധ്യക്ഷതയിലാണ് സമാപനസമ്മേളനം നടന്നത്. ആര്‍എസ്എസ് പാലക്കാട് ജില്ലാ സംഘചാലക് മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ. സദാനന്ദന്, എസ്. വാരിജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ഖജാന്‍ജി കെ. സുധാകരന് നായര്‍ സ്വാഗതവും തിരുവനനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് റ്റി. പദ്മനാഭന്നായര് നന്ദിയും പറഞ്ഞു.
5ന് ആരംഭിച്ച സംസ്ഥാന സമ്മേളനത്തിന് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന് പതാക ഉയര്‍ത്തി. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാതളച്ചെടികളുടെ വിതരണോദ്ഘാടനം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എം.പി. രാജീവ് ആര്. കേശവന്‍നായര്‍ക്ക് നല്കി നിര്‍വഹിച്ചു.
സാംസ്കാരിക സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്തു. സമന്വയ സമ്മേളനത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ പത്താം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നേട്ടവും കോട്ടവും എന്ന വിഷയം അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
തിരുവനന്തപുരം: പെന്‍ഷനേഴ്സ് സംഘിന്റെ 2015-16 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. പ്രഭാകരന്‍നായര്‍ (പ്രസിഡന്റ്), സി. കൊച്ചുണ്ണി, സി. ശ്രീധരന്, രവീന്ദ്രനാഥ് ചേലേരി, പി.ബി. ഇന്ദിരാദേവി ടീച്ചര്‍ (വൈസ് പ്രസിഡന്റുമാര്‍), എം.കെ. സദാനന്ദന് (ജനറല്‍ സെക്രട്ടറി), എം. മോഹനന്, എസ്.ആര്. മല്ലികാര്ജുനന്, എം. വിജയകുമാരന്‍നായര്‍, കെ. സുധീര്‍ യജ്ഞദാസ്, പി. രാജേന്ദ്രന് (സെക്രട്ടറിമാര്‍), കെ. സുധാകരന്‍നായര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. എം.ജി. പുഷ്പാംഗദന്, ടി.എം. നാരായണന്, വി. ശ്രീനിവാസന്, സംസ്ഥാന സമിതി അംഗങ്ങളായ 17 പേര് എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും. ആഡിറ്ററായി കെ.ആര്. ശശിധരനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: