തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാരെ സാമുദായിക സംവരണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരിപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭില്‍ അറിയിച്ചു.
മുന്‍പ് ഇവരെ സംവരണാടിസ്ഥാനത്തിലല്ല നിയമിച്ചത്. നിലവിലുള്ള ഹൈക്കോടതി വിധിയും താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു തടസമാണ്. പിഎസ്സി നിയമനപ്പട്ടിക നിലവിലുള്ളതിനാല്‍ അതില്‍ നിന്നും നിയമിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇവയൊക്കെ പരിഹരിച്ചു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും മന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.
1800 പേര്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും രണ്ടു വര്‍ഷമായി നിയമനം നടക്കാത്തതു സംബന്ധിച്ചു പിഎസ്സിയുമായി ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. 3308 ഒഴിവുകള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ ഒന്‍പതിനായിരത്തോളം പേര് എങ്ങിനെയോ ലിസ്റ്റില്വന്നുപെട്ടതാണ്. ഇതില്‍ 1800 പേര് ഒഴിച്ചുള്ളവരെ നിയമിച്ചിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനകാര്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും തൊഴിലാളി യൂനിയനുകള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണു പുതിയ തസ്തിക നടപ്പിലാക്കാന്‍ സാധിക്കാത്തതെന്നും മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2024 ബസുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ജന്റം ഒന്നാം ഘട്ട പദ്ധതിയിലൂടെ ലഭിച്ച 108 ബസുകളും രണ്ടാം ഘട്ടത്തില്‍ ലഭിച്ച 282 ബസുകളും ഉള്‍പ്പെടെയാണിത്. ബസുകള്‍ അലോട്ട് ചെയ്യുന്നതില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത് ദേശസാത്കൃത മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകള്‍ക്കാണ്. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: