തിരുവനന്തപുരം: നടപ്പു സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 4800 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. 864 എന്‍ജിനിയര്‍മാരുടെ തസ്തികകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സൃഷ്ടിച്ചു നിയമനം നടത്തി.
990 ക്ലറിക്കല്‍ തസ്തികകളും 800 അസിസ്റ്റന്റ് സെക്രട്ടറി പോസ്റ്റുകളും പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനായി 24 ശതമാനം ഫണ്ട് ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ ഫണ്ടില്‍ നിന്ന് വിവിധ സഹായധനമായി 65,123,18,033 രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ധുരിതാശ്വാസ നിധിയില്‍ നിന്ന് ആകെ 120,24,96,038 രൂപയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. നാലരവര്‍ഷത്തിനിടെ സംസ്ഥാനത്ത് 13,669 ക്യാന്‍സര്‍ രോഗികള്‍ ആര്‍സിസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 670 പേര് ചികിത്സയിലിരിക്കെ മരണപ്പെട്ടതായി മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പിലെ 43 ഡോക്ടര്‍മാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അവധിയെടുത്തും അല്ലാതെയും മറ്റ് ആശുപത്രികളിലേക്കു പോയ ഡോക്ടര്‍മാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: