തിരുവനന്തപുരം: ദേശീയ സ്കൂള്‍ കായികമേള നടത്തിപ്പിന്റെ സാധ്യതകളെ പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിക്ക് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം. മേള നടത്തുന്നതിന്റെ പ്രായോഗികവശങ്ങളെ കുറിച്ച് പഠിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടത്.
ദേശീയ സ്കൂള്‍ കായികമേള കേരളത്തില്‍ നടത്തുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കായികമേള നടത്താന്‍ സാധിക്കുന്നതു മികച്ച അവസരമായാണ് സംസ്ഥാനം കാണുന്നത്. സാമ്പത്തിക ബാധ്യത മാത്രമല്ല, കായികമേള ഏറ്റെടുത്തു നടത്തുന്നതില്‍ പ്രധാന തടസ്സം.
അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടും എന്നതും പ്രധാന പ്രശ്നമാണ്. സംസ്ഥാന സ്കൂള്‍ കായികമേള, സ്കൂള്‍ കലോത്സവങ്ങള്‍, അധ്യാപക പരിശീലനം എന്നിവയ്ക്കായി ഇപ്പോള്‍ തന്നെ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടും. എങ്കിലും മീറ്റ് നടത്തണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: