ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. സഹകരണ വകുപ്പു അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 12 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിരുന്നു.
ഇതുമായി ബന്ധപെട്ട് ബാങ്ക് സെക്രട്ടറിയടക്കം അഞ്ചു ജീവനക്കാരെ സസ്പെന്‍ഡു ചെയ്തിരുന്നു. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിട്ടുള്ള വന്‍ തട്ടിപ്പുകളിലൊന്നായി ഇതു മാറി. ക്രമക്കേടുകള്‍ സംബന്ധിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പോലീസിനു കൈമാറിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് എഫ്.ഐ.ആര് രജ്സ്റ്റര്‍ ചെയ്തെങ്കിലും തുടരന്വേഷണം നടത്താത്തത് ദുരൂഹതക്ക് ഇടനല്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ബാങ്ക് ഭരണം.
ഭരണസ്വാധീനം ഉപയോഗിച്ച് ഇടപെടലുകള്‍ നടത്തുന്നതുന്നതിനാലാണ് പോലീസ് അന്വേഷണം വൈകുന്നതെന്നാണ് സൂചന. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട് ഒരുമാസത്തിലധികമായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തില്‍ പല ഇടപാടുകളിലും താളപിഴകള് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്ന.
തട്ടിപ്പുപുറത്തു വരുന്നതിന് ആറുമാസം മുന്പ്് ജില്ലാ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരാണ് താളപിഴകള് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: