തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് മുന്‍നിരയിലെ സീറ്റുകള്‍ നിഷേധിച്ചതില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ യോഗം കഴിയുന്നതുവരെ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. 49 വാര്‍ഡുകളുള്ള തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്ക് 13ഉം സിപിഎമ്മിന് 25ഉം കോണ്‍ഗ്രസിന് 11ഉം കൗണ്‍സിലര്‍മാരാണ് ഉള്ളത്.
13 കൗണ്‍സിലര്‍മാരുള്ള ബിജെപിയെ മുഖ്യ പ്രതിപക്ഷമായി അംഗീകരിക്കുകയും മുന്‍നിരയിലെ സീറ്റുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനാവില്ല എന്നതില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായിനിന്നു. ഇതേപാര്ട്ടികള് ഭരിച്ചിരുന്നപ്പോള്‍ പ്രതിപക്ഷനേതാവ് എന്ന പദവി ഉപയോഗിച്ചിരുന്നു. കഴിഞ്ഞവര്‍ഷം വേണുഗോപാല്‍ ചെയര്മാനായിരുന്നപ്പോള് സി.എന്‍. സുന്ദരനായിരുന്നു പ്രതിപക്ഷനേതാവ്.
അതുപോലെ സിപിഎം ഭരിച്ചപ്പോള്‍ വേണുഗോപാലായിരുന്നു പ്രതിപക്ഷനേതാവ്. എന്നാല്‍ ബിജെപി 13 സീറ്റോടെ രണ്ടാംസ്ഥാനത്ത് എത്തിയപ്പോള്‍ പ്രതിപക്ഷം ഇല്ലെന്ന് പറയുന്നത് നാണക്കേടാണെന്നും ഇത് മുന്‍വര്‍ഷങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പരസ്പരം സഹകരിച്ച് നടത്തിയ അഴിമതി പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്നും എ.ബി. ജെഷീര്‍ ജന്മഭൂമിയോട് പറഞ്ഞു.
കഴിഞ്ഞദിവസം സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് യാതൊരു കാരണവശാലും ബിജെപിയെ കയറ്റരുത് എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന് സ്റ്റാന്റിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കിയത് എന്ന മുന്‍ പ്രതിപക്ഷനേതാവ് സി.എന്‍. സുന്ദരന്റെ വാര്‍ത്ത ഈ അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും ജെഷീര്‍ പറഞ്ഞു. സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഫലമായി ബിജെപിക്ക് സ്റ്റാന്റിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: