ശക്തമായ പേമാരിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന തമിഴ്നാട് ജനതയെ ഈ അവസരത്തില്‍ മറ്റ് ആരെക്കാളും കടമ നിര്‍വഹിക്കേണ്ടത് കേരളത്തിലെ മൂന്ന് ദേവസ്വം ബോര്‍ഡുകളാണ്. അതായത് മണ്ഡലമാസം തുടങ്ങിയാല്‍ ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കേരളീയരെക്കാള്‍ തമിഴ്നാട്ടില്‍നിന്ന് എത്തുന്ന ഭക്തരാണ്.
ഇത് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. ഏറ്റവും കൂടുതല്‍ വരുമാനം ഗുരുവായൂരിലും കൊച്ചിയിലും ശബരിമലയിലും ആ സമയങ്ങളിലാണ് ഉണ്ടാവുന്നത്. ഇന്ന് തമിഴ്നാടിന് സംഭവിച്ച വെള്ളപ്പൊക്ക ദുരിതം, അതുവഴിയുള്ള മരണം, കഷ്ടനഷ്ടങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് 10,000 മീതെ കോടിരൂപ ആവശ്യമാണ്. ആയതിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് എന്നിവ ലക്ഷങ്ങള്‍ കഴിവനുസരിച്ച് തമിഴ്നാടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് മാനുഷിക ധര്‍മത്തിന്റെ പേരില്‍ സംഭാവന നല്‍കണം.
പി.കൃഷ്ണന്‍കുട്ടി മേനോന്,
തൃപ്പൂണിത്തുറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: