അങ്ങനെ ജനസാഗരത്തെ സാക്ഷിയാക്കി സമത്വയാത്രക്ക് സമാപനംകുറിച്ചു. അഞ്ചുലക്ഷം ജനത്തിന് മുന്നില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ പിറവി പ്രഖ്യാപിച്ചു. സാമൂഹ്യനീതിക്കുവേണ്ടി രൂപീകൃതമായ ഭാരത് ധര്മജനസേനയെ കേരളത്തിലെ മഹാഭൂരിപക്ഷം നെഞ്ചിലേറ്റി സ്വീകരിച്ചത് ചരിത്രസംഭവമായി. തെരഞ്ഞെടുത്ത പുതിയ പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈ ഭാരതസംസ്കാരത്തിന്റെ പ്രതീകമായതാണ് പ്രത്യേകത. ഭരണം ഹിന്ദുവിന്റെ കൈകളില്‍ ഒതുങ്ങുമെന്ന് ഉറപ്പാണ്.
യാത്രക്ക് കിട്ടിയ സ്വീകരണവും ആദരവും ഇടതിനെയും വലതിനെയും വിറളിപിടിപ്പിച്ചു. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന അധികാരനഷ്ടം അവര്‍ക്ക് നന്നായി അറിയാം. അതിനാല്‍ ഒരുതരം മാനസികതളര്ച്ചതന്നെയുണ്ടായി എന്നുതന്നെ പറയാം. അച്യുതാനന്ദനും സുധീരനുമാണ് ഏറ്റവും മാനസികവിഭ്രാന്തിയുണ്ടായതെന്നാണ് തോന്നുന്നത്. അച്യുതാനന്ദന് വെള്ളാപ്പള്ളിയുടെ ജലസമാധി പ്രവചിച്ചു. പലതവണ പ്രവചിച്ചു. അഞ്ചുലക്ഷത്തിന് സാക്ഷിയായി വെള്ളാപ്പള്ളി ഉയിര്ത്തെഴുന്നേല്ക്കുകയാണുണ്ടായത്. ഇനിയെങ്കിലും അച്യുതാനന്ദന് രാഷ്ട്രീയജീവിതത്തില്‍നിന്നും വിരമിച്ച് വിശ്രമിക്കുന്നത് നന്നായിരിക്കും.
തളി ശങ്കരന് മൂസ്സത്,
കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: