ഏറ്റുമാനൂര്‍: കൊലപാതകം, വിവാഹത്തട്ടിപ്പ് തുടങ്ങി നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആട് ആന്റണിയെ തെളിവെടുപ്പിനായി ഏറ്റുമാനൂരില്‍ കൊണ്ടുവന്നു. പ്രതിയെ ഏറ്റുമാനൂര്‍ മജിസ്റ്ററേറ്റ് കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി മോഷണം നടത്തിയെന്ന് പറയുന്ന ഏറ്റുമാനൂരിലെ വീനസ് സ്റ്റുഡിയോയിലാണ് ഇന്ന് ഏറ്റുമാനൂര്‍ സി ഐ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തെളിവെടുപ്പിന് കൊണ്ട് വന്നത്. പട്ടിത്താനത്തുള്ള രത്നഗിരി പള്ളി, തെള്ളകത്തുള്ള ഒരു വീട് തുടങ്ങിയ ഇടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളതെന്നു പോലിസ് അറിയിച്ചു. പോലിസിനെ വെട്ടിച്ചു വര്‍ഷങ്ങളായി നടന്നിരുന്ന ആട് ആന്റണി 2012 ല്‍ കൊല്ലത്ത് വച്ചു പോലീസ് സംഘം വളഞ്ഞപ്പോള്‍ മണിയന് പിള്ള എന്ന പോലീസുകാരനെ കുത്തിക്കൊന്നു രക്ഷപ്പെടുകയായിരുന്നു. പാലക്കാട്ടുള്ള തന്റെ ഭാര്യവീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു ആന്റണിയെ കഴിഞ്ഞ ഒക്ടോബര്‍ 13നു ആണ് പോലിസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: