കോട്ടയം: സിനിമാ ആസ്വാദകര്‍ക്ക് പോസിറ്റീവ് എനര്‍ജി നല്കുന്ന സിനിമകള്‍ വിരളമാണെന്ന് പ്രശസ്ത ചലചിത്രനടന് ജയസൂര്യ. പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനില്‍ ഒരു കുറവായി പരാമര്‍ശിക്കപ്പെടുന്ന വിക്ക് പ്രമേയമാകുന്ന സു സു സുധി വാത്മീകം എന്ന പുതിയ ചിത്രക്കുറിച്ചുള്ള വിലയിരുത്തല്‍ മുഖാമുഖം പരിപാടിയില്‍ നടന്നു.
നമ്മള് നമ്മുടെ കുറവുകളെ തിരിച്ചറിയുന്നതില്‍ നിന്നാണ് സു സു സുധി വാത്മികം സിനിമ ഉണ്ടാകുന്നതെന്ന് ജയസൂര്യ പറഞ്ഞു.അവനവനിലേക്ക് നോക്കുക എന്ന സന്ദേശം ഈ സിനിമ നല്കുന്നു. ഈ അര്‍ത്ഥത്തില്‍ സു സു സുധി വാത്മികം പ്രേഷകന് പോസറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്നതാണെന്ന് ജയസൂര്യ പറഞ്ഞു. വ്യത്യസ്ത കഥകള്‍ പറയുന്ന സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും അത്തരം കഥകളുമായി ആര്‍ക്കും തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. നടന് മാത്രമല്ല ക്യാമറമാന് ഉള്‍പ്പെടെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പേര്കിട്ടുന്ന നല്ലകാലമാണിത്.രാജ്യം മുഴുവനായി പരിശോധിക്കുമ്പോള്‍ കേരളത്തില്‍ പൊതുവെ അസഹ്ഷിണുത കുറവാണെന്നും താന്‍ ഒറ്റയ്ക്ക് പ്രതികരിച്ചാല്‍ അസഹിഷ്ണുതക്ക് മാറ്റുമുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജയസൂര്യ പറഞ്ഞു. എന്നാല്‍ സിനിമയ്ക്കൊപ്പം സാമൂഹ്യവിഷയങ്ങളില്‍ ഇടപെട്ട് മുന്നോട്ട് പോകുമെന്നും ജയസൂര്യ അറിയിച്ചു. ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സു സു സുധി വാത്മീകം എന്ന സിനിമയുടെ സംവിധായകന് രഞ്ജിത്ത് ശങ്കര്‍, ക്യാമറമാന് വിനോദ് ഇല്ലംപള്ളിയും മിറ്റ് ദ പ്രസില്‍ പങ്കെടുത്തു. ന്യൂജനറേഷന് സിനിമയുടെ നിലനില്പ് കാലമാണ് വിലയിരുത്തേണ്ടതെന്ന് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.നല്ല സിനിമകളുണ്ടാകുന്നുണ്ട്.സിനിമയ്ക്ക് പണം ഒരു പ്രശ്നമാകരുത്. സംവിധായകന് നിരവധി യാത്രകള്ക്കൊടുവിലായിരിക്കും തന്റെ സിനിമയ്ക്ക് ഇണങ്ങുന്ന ലോക്കേഷന്‍ കണ്ടെത്തുന്നത്.ഇതിനിടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലിയ കാര്യമല്ല.അത്തരത്തില്‍ പാസഞ്ചര്‍ എന്ന സിനിമ ചെയ്യുന്നതിന് വേണ്ടി കേരളത്തിലെ മുഴുവന്‍ റെയില്‍വെ സ്റ്റേഷനുകളിലും തനിക്ക് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത് ശങ്കര്‍ ചൂണ്ടിക്കാട്ടി.തുടര്‍ന്ന് സംസാരിച്ച ക്യാമറമാനായ വിനോദ് ഇല്ലംപള്ളി ക്യാമറമാന് വേണ്ടത്ര പരിഗണന കിട്ടാത്ത കാലമാണിതെന്ന് പറഞ്ഞു.പുതിയ ക്യാമറമാന്മാര്ക്ക് പ്രശസ്തരുടെ കീഴില്‍ ദീര്‍ഷകാലം പരിശീലനം കിട്ടുന്നില്ല. ഒരു സീരിയലിന് ക്യാമറ ചെയ്തയുടന്‍ സിനിമ ചെയ്യുന്നവരാണ് ഇക്കാലത്ത് കുടുതലായും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
മീറ്റ് ദ പ്രസില്‍ പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യൂ സ്വാഗതവും പ്രസിഡന്റ് എസ് മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: