പൊന്‍കുന്നം: സൂചന ബോര്‍ഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തതുമൂലം പൊന്‍കുന്നം-എരുമേലി തീര്‍ത്ഥാടന പാതയില്‍ അപകടം പതിവാകുന്നു. മണ്ണംപ്ലാവില്‍ നിന്നും എരുമേലിക്ക് പോകുന്ന പാതയിലെ വളവില്‍ കഴിഞ്ഞ ദിവസളില്‍ ഉണ്ടായ അപകടത്തില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചിരുന്നു. മണ്ണംപ്ലാവ് കവയില്‍ പെന്‍കുന്നം ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ കാര്‍ ഇരുചക്രവാഹന യാത്രീകരായ ദമ്പതികളെ ഇടിച്ചിട്ടിരുന്നു.
മേഖലയിലെ ‘എസ്’ വളവിലായിരുന്നു അപകടം. ലോകനിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടം ടാറിംഗ് നടത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന ഹമ്പ് ഇല്ലാതെ വന്നതാണ് അപകടത്തിന് കാരണം. പാതയില്‍ അന്യസംസ്ഥാനത്തു നിന്നും മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ അമിതവേഗതയിലാണ് പോകുന്നത്. ഇത് കാല് നടയാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. പാതയില്‍ പൊന്നയ്ക്കക്കുന്നില് അപകടമേറിയതോടെ പിന്നീട് ഹമ്പ് സ്ഥാപിച്ചിരുന്നു. വീതിക്കുറവും കുത്തിറക്കവുമുള്ള ഏറെ വളവുകളും തിരിവുകളും ഉള്ള പാതയില്‍ വേഗ നിയന്ത്രണ സംവിധാനവും സൂചന ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: