പാലാ: വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്ന സാധാരണക്കാരെ ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞ് ബാങ്ക് അധികാരികള്‍ വായ്പ നല്‍കാതെ ഒഴിവാക്കുന്നതായി ആക്ഷേപം.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് വായ്പ നിഷേധിക്കുന്നത്. വായ്പയഥാസമയം ലഭിക്കാത്തതിനാല്‍ ഇവരുടെ വിദ്യാഭ്യാസം മുടങ്ങുകയും ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്നു.
റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കണമെന്നാണ് ചട്ടമെങ്കിലും അപേക്ഷ അധികമായെന്നോ ബാങ്കിന്റെ പരിധിക്ക് പുറത്താണെന്നോ ന്യായം പറഞ്ഞാണ് ഒഴിവാക്കല്‍.
റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള പൊതു മാനദണ്ഡങ്ങള്‍ക്കിടയില്‍ പലതും ബാങ്കുകള്‍തന്നെ ഏഴുതിച്ചേര്ത്താണ് പലപ്പോഴും വായ്പ നിഷേധിക്കുന്നത്. പൊതുമേഖല ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ എല്ലാവര്ക്കും കാണത്തക്കവിധം മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായ്പ നിഷേധിക്കുന്ന ബാങ്ക് മാനേജര്‍മാര്‍ക്കെതിരെ നടപടിവേണമെന്ന് മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ പൊതുപ്രവര്‍ത്തകനായ എം.ആര്. രാജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: