തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നിരവധിതവണ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ ഏഴ് പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ച നേതാക്കളായ ബിജി വിഷ്ണു, രഞ്ജിത്ത്, ദീപക്, കരമന പ്രവീണ്‍ കോട്ടുകാല്‍ ആനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.തുടര്‍ന്നു നടത്തിയ ധര്‍ണ ബിജെപി ദേശീയ സമിതി അംഗം കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ബാര്‍ കോഴക്കേസില്‍ ഒരുകോടികളുടെ അഴിമതിയാരോപണ വിധേയനായ മന്ത്രി മാണി രാജിവച്ചപ്പോഴും പത്തുകോടി രൂപകോഴവിവാദത്തില് മന്ത്രി കെ. ബാബുവിനെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറികെ.സുരേന്ദ്രന് പറഞ്ഞു. ആരോപണങ്ങള്‍ ശരിയാണെന്നുവന്നാല്‍ മുഖ്യമന്ത്രിയും പുറത്തുപോകേണ്ടിവരും. 72 വയസുകഴിഞ്ഞ മുഖ്യമന്ത്രിക്കെതിരെ വന്ന ഇത്തരം ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രി ആര്യാടന് മുഹമ്മദിനെതിരെയും ആരോപണമുണ്ടായി.
സമരത്തെ അടിച്ചൊതുക്കാന്‍ പോലീസ് ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. ബിജെപി സംസ്ഥാന വക്താവ് വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി,യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സുധീര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്് മുളയറ രതീഷ്്, സംസ്ഥാന സമിതി അംഗങ്ങളായ എം, എസ്. സമ്പത്ത്, എസ്. നിഷാന്ത്,മണവാരി രതീഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. സ്റ്റാച്യുവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാകവാടത്തിനു മുന്നില്‍ പോലീസ് തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: