വാഷിംഗ്ടണ്‍: പാക്കിസ്ഥാന് എഫ് പതിനാറു വിമാനങ്ങള്‍ അടക്കം നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തിന് എതിരെ മുന്‍പാക് നയതന്ത്രപ്രതിനിധി. അവര്‍ ഇത് ഭീകര്‍ക്ക് എതിരെയല്ല ഭാരതത്തിന് എതിരെയാകും ഉപയോഗിക്കുക. അമേരിക്കയിലെ മുന്‍പാക് നയതന്ത്രപ്രതിനിധി ഹുസൈന് ഹഖാനി പറഞ്ഞു.
ബല്‍ജിയം ഫാന്സിനെയും ജര്‍മ്മനിയേയും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് നിങ്ങള്‍ ഭാരതത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അമേരിക്ക പാക്കിസ്ഥാനെ പറഞ്ഞു മനസിലാക്കണം. അദ്ദേഹം തുടര്‍ന്നു. പാക്കിസ്ഥാനുമായി ആണവക്കരാര്‍ ഉണ്ടാക്കാനും കോപ്ടറുകളും മിസൈലുകളും മറ്റായുധങ്ങളും അവര്‍ക്ക് വില്‍ക്കാനുമാണ് അമേരിക്കന്‍ നീക്കം. ഇത് തെക്കനേഷ്യയില്‍ സംഘര്‍ഷമുണ്ടാക്കും.അദ്ദേഹം തുടര്‍ന്നു.
പാക്കിസ്ഥാന് തങ്ങളുടെ പ്രതിഛായ മാറ്റണം. വലിയ അയല്‍ക്കാരനുമായി മല്‍സരിക്കാനുള്ള മോഹം കളയണം. അല്ലെങ്കില്‍ അമേരിക്കന്‍ ആയുധം അവര്‍ ഭാരതത്തിന് എതിരെ ഉപയോഗിക്കും. അല്ലാതെ ജിഹാദികള്‍ക്ക് എതിരെ അവ പ്രയോഗിക്കില്ല. ഹഖാനി പറഞ്ഞു.
1950 മുതല്‍ ഇതുവരെയായി 4000 കോടി അമേരിക്കന്‍ ഡോളറിന്റെയെങ്കിലും സഹായം പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്. തങ്ങള്‍ ആയുധശക്തിയില്‍ ഭാരതത്തിന് ഒപ്പമാണെന്ന മിഥ്യാബോധം ജനിപ്പിക്കാന്‍ മാത്രമേ ഇത് ഉപകരിച്ചിട്ടുള്ളൂ.
ഹഖാനി പറഞ്ഞു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പോരാടാനാണെന്നു പറഞ്ഞാണ് അവര്‍ക്ക് ഈ ആയുധങ്ങള്‍ നല്‍കുന്നത്. അവര്‍ അതിനൊന്നും ഇത് ഉപയോഗിക്കില്ല.ഭാരതത്തിന് എതിരെയാകും ഇവ അവര്‍ പ്രയോഗിക്കുക. ഹഖാനി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: