കോഴിക്കോട്: രക്ഷിക്കപ്പെട്ട ധര്‍മ്മം സകലരെയും രക്ഷിക്കുമെന്നുള്ള ധര്‍മ്മോ രക്ഷതിരക്ഷിതഃ എന്ന ഭാരതത്തിന്റെ അടിസ്ഥാനതത്വത്തെ മുറുകെ പിടിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. സനാതന ധര്‍മ്മപരിഷത്തിന്റെ ഈ വര്‍ഷത്തെ പരിപാടികളുടെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരിക്കലും കൊടുത്തുകളയാന്‍ പാടില്ലാത്തതാണ് ധര്‍മ്മം. സദാ ധരിക്കേണ്ടതാണ് ധര്‍മ്മം എന്നതിനാലാണ് അതിന് ആ പേര് തന്നെ വന്നത്. മതം ധര്‍മ്മത്തിന്റെ ചെറിയൊരു അംശം മാത്രമാണ്. ഭാരതം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവനയാണ് ധര് മ്മം. പ്രപഞ്ചത്തെ ചേര്‍ത്ത് കോര്‍ത്ത് നിര്‍ത്തുന്ന ധര്‍മ്മ ത്തെ അറിഞ്ഞ് ആദരിക്കണം. ധര്‍മ്മത്തെ അറിയാനുള്ള വഴി ശാസ്ത്രങ്ങളിലൂടെയാണ് ലഭിക്കുന്നത്. ശാസ്ത്രങ്ങളിലൂടെ ധര്‍മ്മത്തെ അറിയാതെ ആചരിക്കുമ്പോഴാണ് അനാചാരവും ദുരാചാരവും ഉണ്ടാകുന്നത്. ധര്‍മ്മത്തില്‍ ആചരണവും ശാസ്ത്രവും സുപ്രധാനമാണ്. ശാസ്ത്രബോധമില്ലാതെയുള്ള ആചരണം ആചാരരാഹിത്യമാണ്. ഇതാണ് സമൂഹത്തിലും കുടുംബത്തിലും വ്യക്തിയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്. അ ദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയാണ് എല്ലാമെന്ന ചിന്ത തെറ്റാണ്. സാങ്കേതിക വിദ്യ ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായിക്കും. എന്നാല്‍ അത് കരണങ്ങള്‍ ഉണ്ടാക്കില്ല. കരണങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആചരണങ്ങള്‍ ഉണ്ടാകണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപനസമ്മേളനത്തില്‍ പട്ടയില്പ്രഭാകരന് അധ്യക്ഷ ത വഹിച്ചു. കെ.ടി. ജനാര്ദ്ദനന് , ഹരിദാസ് പണിക്കര്‍, എന്‍.പി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ചെന്നൈ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായം എത്തിക്കാനായി സാനതനധര്മ്മ പരിഷത്ത്പ്രവര്ത്തകര് നഗരത്തില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: