കുട്ടനാട്: വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പു നടത്തിയ കേസില്‍ ഒന്നാംപ്രതി റിമാന്‍ഡില്‍. ആലപ്പുഴ ചന്ദനക്കാവ് ഗൗരിശങ്കര മഠം രാജേഷി(43)നെയാണ് രാമങ്കരി ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തത്. കഴിഞ്ഞദിവസം രാമങ്കരി പോലീസാണ് ഈയാളെ അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാം പ്രതിയായ പി.പി മധുസൂദനനുമായി ചേര്‍ന്നു ഇയാള്‍ വ്യാജരേഖ ചമയ്ക്കുകയും ആറേക്കറോളം വരുന്ന ഭൂമി എറണാകുളം സ്വദേശിക്കു രണ്ടേകാല്‍ കോടി രൂപയ്ക്കു വിറ്റുതട്ടിപ്പു നടത്തിയെന്നുമാണ് കേസ്. സെക്ഷന്‍ 420,464 468,472,34 പ്രകാരം എടുത്ത കേസില്‍ എഫ്ഐആര്‍ നേരത്തേ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
രാജേഷ് ഹെക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതിനാലാണ് അറസ്റ്റ് നീണ്ടുപോയത്. 2014 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വെളിയനാട് വില്ലേജില്‍ കിടങ്ങറ മുറിയില്‍ എസി റോഡിനു വടക്കുവശം ചേര്‍ന്ന് സര്‍വേ നമ്പര്‍ 33/1 ല്‍ പെട്ട വസ്തു 34/1 എന്ന സര്‍വേനമ്പരില്‍ പെട്ട വസ്തുവാണന്നു വ്യാജരേഖ ചമയ്ക്കുകയും ഇടപാടുകാരനെ കബളിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
ആധാരം എഴുതി പേരില്‍ കൂട്ടി കരമടച്ച ശേഷം വസ്തുവില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് തട്ടിപ്പിനു ഇരയായ വിവരം താന്‍ അറിയുന്നതെന്നു പരാതിക്കാരന് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. കൂടാതെ പി.പി മധുസൂദനനും സംഘവും വസ്തുവില്‍ പ്രവേശിക്കുന്നതില്‍ നിന്നും തന്നെ തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും മൊഴി നല്‍കിയതിനെ തുടര്‍ന്ന് മധുസൂദനനെ കേസില്‍ രണ്ടാം പ്രതിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: