ആലപ്പുഴ: സിപിഎം ഔദ്യോഗികപക്ഷത്തെ പ്രമുഖനായ ജി. സുധാകരന്റെ സ്വന്തം നാട്ടില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന നേതാവുള്‍പ്പടെ മൂന്ന് മൂന്ന് ഏരിയകമ്മറ്റി അംഗങ്ങള്‍ക്കെതിരെ നടപടി ഉറപ്പായി. ജി.സുധാകരന് എംഎല്‍എയ്ക്കെതിരെ പോസ്റ്റര്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ നല്കിയ വിശദീകരണം ഏരിയ കമ്മറ്റി തള്ളുകയും, നടപടിക്ക് ജില്ലാകമ്മറ്റിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
പി.ജി സൈറസ്, വി.കെ ബൈജു, പുന്നപ്ര തെക്ക് പഞ്ചായത്ത് അംഗമായ ആര്.റെജിമോന് എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. ജി. സുധാകരന്, എംഎല്‍എ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു പി.ജി. സൈറസ്. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ഉണ്ണികൃഷ്ണന്റെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കാന്‍ ജി. സുധാകരന് നിര്‍ദ്ദേശിച്ചത് എംഎല്‍എയും ഉണ്ണികൃഷ്ണനും ഓരേ ജാതിക്കാരനായതിനാലാണെന്ന രീതിയില്‍ പുന്നപ്രയില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ഇവരാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നത്.
നേരത്തെ ഏരിയ കമ്മറ്റി യോഗത്തില്‍ റെജിമോന് ഉന്നയിച്ച ആരോപണമാണ് പിന്നീട് പോസ്റ്ററില്‍ പ്രചരിക്കപ്പെട്ടതത്രെ. എന്നാല്‍ തങ്ങള്‍ തെറ്റ് ചെയ്യ്തിട്ടില്ലെന്ന വിശദീകരണമാണ് ഇവര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: