ന്യൂദല്‍ഹി: ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മായം കലര്‍ന്ന ഭക്ഷണം വിതരണം ചെയ്തതിന് പതിനായിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 74,010‘ഭക്ഷണ സാംപിളുകള്‍ പരിശോധിച്ചതില്‍ 14,599 സാംപിളുകളില്‍ മായം ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇക്കാലയളവില്‍ 2676 ക്രിമിനല്‍ കേസുകളും 7860 സിവില്‍ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
1402 കേസുകളില്‍ കുറ്റം ചുമത്തുകയും 2795 കേസുകളില്‍ പിഴ ശിക്ഷ വിധിക്കുകയും 10,93,87214 രൂപ ഈയിനത്തില്‍ സമാഹരിക്കുകയും ചെയ്തു. എന്നാല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് സംബന്ധിച്ച കണക്കുകള്‍ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമോ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ. പി. നദ്ദ രാജ്യസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: