മുട്ടം: എഞ്ചിനിയറിംഗ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുട്ടത്ത് വിദ്യാര്‍ത്ഥി സംഘര്‍ഷം. എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറക്കുളം സെന്റ്.ജോസഫ് കോളേജില്‍ നിന്നും ബൈക്ക് റാലിയുമായി എത്തിയ കെഎസ്യു പ്രവര്‍ത്തകരെ ടൗണില്‍ വച്ച് കൈയ്യേറ്റം ചെയ്യുകയായിരുന്നു. എസ്എഫ്ഐ കെഎസ്യു പ്രവര്‍ത്തകര്‍ പര്സപരം ചേരിതിരിഞ്ഞ് മുദ്രവാക്യം വിളികളോടെ ടൗണില്‍ നിലയുറപ്പിച്ചതോടെ മുട്ടം വഴിയുള്ള ഗതാഗതത്തിന് തടസ്സം നേരിട്ടു. ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. മുട്ടത്തെ സ്ഥിരം സംഘര്‍ഷഭൂമിയാക്കാനുള്ള എസ്എഫ്ഐയുടെ നിലപാടാണ് പലപ്പോഴും പ്രശ്നം വഷളാക്കുന്നത്. നേരത്തെ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അധികാരികള്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ വച്ച് വിദ്യാര്‍ത്ഥി പ്രകടനങ്ങള്‍ ടൗണില്‍ പ്രവേശിക്കുന്നത് സംഘര്‍ഷ സാധ്യത ഉണ്ടാക്കും എന്ന പൊതുവികാരത്തെ അവഗണിച്ച് കൊണ്ടാണ് എസ്എഫ്ഐ യുടെ പ്രകടനം ടൗണിലേക്ക് കടന്നുവന്നത്. സംഘര്‍ഷത്തില്‍ കെഎസ്യു പ്രവര്ത്തകന് റിജോയുടെ കാലിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞാര്‍ എസ്ഐ പി കെ ബിജു, മുട്ടം ഔട്ട് പോസ്റ്റ് എസ്ഐ സുകു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: