കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡിസാസ്റ്റര്‍ മെഡിക്കല്‍ ടീം ചെന്നൈയിലേക്ക് പുറപ്പെട്ടു. 25 പേരടങ്ങുന്ന ഡിസാസ്റ്റര്‍ മെഡിക്കല്‍ സംഘമാണ് യാത്രയായത്. ജില്ലാ കളക്ടര്‍ രാജമാണിക്യം മെഡിക്കല്‍ സംഘത്തെ യാത്രയയച്ചു. ബ്രഹ്മചാരി ഡോ:ജഗ്ഗു, അമൃത കോളേജ് ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന് നായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ;സഞ്ജീവ് കെ.സിങ്ങ,് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ:ഗിരീഷ്കുമാര്‍ കെ.പി, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജയന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അത്യാധുനിക സംവിധാനങ്ങളുള്ള ടെലിമെഡിസിന്‍, 2 എമര്‍ജന്‍സി ആംബുലന്‍സ്, 25 പേരടങ്ങുന്ന ഡിസാസ്റ്റര്‍ ടീം, കാര്‍ഡിയാക് സംവിധാനം, എമര്‍ജന്‍സി യൂണിറ്റ്, എലിപ്പനി, ഡങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ രണ്ടു മിനിറ്റുകൊണ്ട് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്ന സംവിധാനം, സാറ്റലൈറ്റ് സംവിധാനത്തോടു കൂടിയുള്ള വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനുള്ള സെന്‍ട്രല്‍ എയര്‍കണ്ടീഷനോടു കൂടിയ എഎംടിയു, കളര്‍ അള്‍ട്രാ സോണോഗ്രാഫി, എക്സ്റേ റേഡിയോഗ്രാഫി, ചെറിയ ഓപ്പറേഷന് തീയറ്റര്‍, ഡെലിവെറി റൂം, ഇലക്ട്രോ കാര്‍ഡിയോഗ്രാഫി, ലൈറ്റ് മൈക്രോസ്കോപ്പി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചെന്നൈയിലേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: