കാബൂള്‍: അഫ്ഗാന് പട്ടണമായ കാണ്ഡഹാറിലെ വിമാനത്താവളത്തില്‍ ഭീകരാക്രമണം. എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
സായുധരായ താലിബാന് ഭീകരര്‍ വിമാനത്താവള കോംപഌക്സിനടത്തുള്ള കെട്ടിടത്തില്‍ കടന്നുകയറി തുരുതുരാ നിറയൊഴിക്കുകയും ബോംബ് പൊട്ടിക്കുകയുമായിരുന്നു. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ച പാക്കിസ്ഥാനില്‍ തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് കാണ്ഡഹാര്‍ ആക്രമണം.
സൈനികരും യാത്രക്കാരും മരിച്ചിട്ടുണ്ട്. രാത്രി ഏഴു മണിയോടെ സുരക്ഷ മറികടന്ന് എത്തിയ ചാവേറുകള്‍ അടക്കമുള്ള ഭീകരര്‍ കടന്നുകയറുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പും സ്ഫോടനങ്ങളും രാത്രി പതിനൊന്നു മണിയോടെയാണ് അവസാനിച്ചത്.
പഴയ കെട്ടിടത്തില്‍ നിരവധി കടകളാണ് ഉണ്ടായിരുന്നത്. ഇവയിലെ വ്യാപാരികളാണ് മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതല്‍. 24 മണിക്കൂറിനുള്ളില്‍ കാന്ധഹാറില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. പത്തു ചാവേറുകളാണ് ആക്രമങ്ങളില്‍ പങ്കെടുത്തതെന്ന് താലിബാന് വക്താവ് ക്വാരി യൂസഫ് അഹ്മ്മദി പറഞ്ഞു.
വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ മരണസംഖ്യ വളരെ ഉയര്‍ന്നേനേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: