പത്തനാപുരം: മോഷണമുതലുമായി ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിപ്പോയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെഞ്ഞാറമ്മൂട് മാണിക്കല്‍ പുല്ലന്‍പാറ വാലിക്കുന്ന് കോളനിയില്‍ രാജുവിന്റെ മകന് കുട്ടന് (29)ആണ് പിടിയിലായത്. പത്തനാപുരം കറവൂര്‍ ശാസ്തംകുന്ന് ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണവും സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന വിളക്കുകളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അപഹരിച്ചശേഷം ക്ഷേത്രപരിസരത്ത് ഉറങ്ങിപോയതാണ്. രാവിലെ ക്ഷേത്ര കഴകം വിളിച്ചുണര്‍ത്തിയപ്പോള്‍ ഓടിയൊളിക്കുകയായിരുന്നു.
ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണു ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം രണ്ടുപേര്‍ ഉണ്ടായിരുന്നതായി പറയുന്നു. മോഷണക്കുറ്റത്തിനു നിരവധിത്തവണ ശിക്ഷയനുഭവിച്ചയാളാണ് ഇയാള്‍. പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: