തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയായ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലെ മത്സ്യ സംസ്ക്കരണ സ്ഥാപനങ്ങളില്‍ നിന്നും പീലിംഗ് ഷെഡുകളില്‍ നിുമുള്ള രൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ചന്തിരൂരിലെ പൊതു ശുദ്ധീകരണ പ്ലാന്റ് കടലാസിലൊതുങ്ങി.
പതിനെന്ന് വര്‍ഷം മുമ്പാണ് പൊതു ശുദ്ധീകരണ പ്ലാന്റിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിനായി 79.5 സെന്റ് സ്ഥലവുംചന്തിരൂര് കോമ എഫഌവെന്റ് പ്ലാന്റ് ഫോര്‍ ട്രീറ്റ്മെന്റ് എ പേരില്‍ സൊസൈറ്റി രൂപീകരിച്ച് വിലക്കു വാങ്ങിയിരുന്നു.
ഇതില്‍ ആദ്യം പ്ലാന്റ് നിര്‍മ്മാണത്തിന് കിറ്റ്കോ ഒരുപദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. നിര്‍മ്മാണച്ചെലവ് കൂടുതലായതിനാല്‍ ഈ നിര്‍ദ്ദേശം സൊസൈറ്റി തള്ളി. തുടര്‍ന്ന് രണ്ടാമതും ടെണ്ടര്‍ ക്ഷണിച്ചെങ്കിലും നിര്‍മ്മണത്തിനുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്താനാവാതെ മുടങ്ങുകയായിരുന്നു.
പന്ത്രണ്ടു കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര ഫണ്ടില്‍ നിന്ന് നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര മുഖേന ആറുകോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് പദ്ധതി പൂര്‍ത്തീകരിക്കാനാവശ്യമായ ബാക്കി ആറു കോടി രൂപ കൂടി ലഭിച്ചാലെ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവൂ.
വര്‍ഷംതോറും ജലസേചന വകുപ്പ്, ജില്ല പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ ശുദ്ധീകരണ പ്രഹസനം നടത്തി ഒന്നരക്കോടിയോളം രൂപ പൊതു ഖജനാവിന് നഷ്ടം വരുത്തിയതല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല.
നൂറുകണക്കിന്സമുദ്രോല്പ്പ കയറ്റുമതി സ്ഥാപനങ്ങളും സംസ്ക്കരണ ശാലകളും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ മലിനീകരണം മൂലമുള്ള രോഗ ദുരിതത്തിന്റെ ഇരകളാണ്.ഒരു പതിറ്റാണ്ടിലേറെയായി ചുവപ്പുനാടയില്‍ കുരുങ്ങിയ പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: