ആലപ്പുഴ: വാഹനയാത്രക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്കി വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ആരംഭിക്കുതിന് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും വൈക്കം നഗരസഭയുടെയും ഭരണാധികാരികള്‍ ശ്രമം ആരംഭിച്ചു . മുന്നു വര്‍ഷം മുന്‍പാണ് വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വ്വീസ് നിലച്ചത്. ദേശീയപാതയിലൂടെ എത്തുവര്‍ക്ക് കോട്ടയം ജില്ലയില്‍ പ്രവേശിക്കാന്‍ ഏറെ എളുപ്പമാര്‍ഗമായിരുന്നു തവണക്കടവ് -വൈക്കം ജങ്കാര്‍ സര്‍വീസ്.
തുറവൂര്‍ പമ്പാ പാതയിലെ തൈക്കാട്ടുശ്ശേരി പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ ദേശീയപാതയില്‍ നി് കോട്ടയം ജില്ലയിലേക്ക് മുന്‍പുണ്ടായിരുന്നതിലും എളുപ്പമാര്‍ഗം വാഹനയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഭരണമേറ്റ ചേന്നംപള്ളിപ്പുറം പഞ്ചയാത്തിന്റേയും വൈക്കം മുന്‍സിപ്പാലിറ്റിയുടേയും സാരഥികളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തി.
എത്രയും വേഗം ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കുതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ചേംപള്ളിപ്പുറം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷില്‍ജ സലിം അറിയിച്ചു. 2002ല്‍ ആരംഭിച്ച തവണക്കടവ്-വൈക്കം ജങ്കാര്‍ സര്‍വ്വീസ് ലാഭകരമല്ലെന്നകാരണം പറഞ്ഞ് 2012 ജൂണ്‍ മാസത്തിലാണ് കരാറെടുത്ത വ്യക്തി കാലാവധി തീരുംമുന്‍പ് മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് നിര്‍ത്തിയത്.
ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കരാറുകാരനെതിരെ കേസ്സ് നല്‍കിയിരുന്നു. പിന്നീട് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തും വൈക്കം നഗരസഭയും സംയുക്തമായി ടെന്‍ഡര്‍ നടത്തിയെങ്കിലും കരാറെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. റീ ടെന്‍ഡറിലും ഇതേ അവസ്ഥ ആവര്‍ത്തിച്ചു.
തുടര്‍ന്ന് ജങ്കാര്‍ വാടകക്കെടുത്ത് നേരിട്ട് സര്‍വ്വീസ് നടത്തുന്നതിന് ആലോചിച്ചു. ഇതിനായി കൊച്ചി കേന്ദ്രമായുള്ള ജങ്കാര്‍ നടത്തിപ്പുകാരെ സമീപിച്ചു. ജങ്കാര്‍ നല്കുതിനുള്ള തുക സംബന്ധിച്ച് ഏകദേശ ധാരണകളുമായി. നിലവില്‍ മുന്‍പ് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നത്. ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ കോട്ടയം ജില്ലയില്‍ നിന്നും പൂഴി, ചെങ്കല്ല്, പാറ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളെത്തിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.
ഇവര്‍ തണ്ണീര്‍മുക്കം ബണ്ടുവഴി കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം ചേര്‍ത്തലയിലെ വിവിധ പ്രദേശങ്ങളിലെത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: