മായാവിയായ മാരീചനെ വധിച്ചശേഷം വേഗത്തില്‍ രാമാശ്രമത്തിലേക്കു തിരിച്ച ശ്രീരാമന് ലക്ഷ്മണന് വ്യസനത്തോടെ വരുന്നതുകണ്ടു. അദ്ധ്യാത്മരാമായണത്തില്‍ ശ്രീരാമന് ലക്ഷ്മണനില്‍നിന്നും സത്യം മറച്ചുപിടിക്കുന്നു. രാമന് സ്വയം പറയുന്നു.
‘ഇവര്‍ പരമാര്‍ത്ഥമൊന്നും അറിഞ്ഞിട്ടില്ല. തല്ക്കാലം ഇവനില്‍നിന്നും സത്യം മറച്ചുപിടിക്കുന്നതാണു നല്ലത്. രാവണന് കൊണ്ടുപോയത് മായാസീതയെയാണ്. ലക്ഷ്മീദേവിയെ വേറെയാര്‍ക്കെങ്കിലും കൊണ്ടുപോകാന്‍ പറ്റുമോ! യഥാര്‍ത്ഥ സീത അഗ്നിമണ്ഡലത്തില്‍ ഇരിക്കുന്നു. ഈ വിവരം ഇപ്പോഴിവന് അറിഞ്ഞാല്‍ ശരിയാവില്ല.
ഞാനും പ്രാകൃതനെന്നപോലെ ഭാവിച്ച് ദുഃഖിക്കാം. സീതയെ തിരഞ്ഞുപോയി രാവണനെ കണ്ടുപിടിച്ചു വധിക്കുകയും ചെയ്യാം. എന്നിട്ട് അയോദ്ധ്യയില്‍ മടങ്ങിയെത്തി കുറെക്കാലം കൂടി ജീവിച്ചിരിക്കാം.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടാണ് ലക്ഷ്മണനെ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: