ആലപ്പുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്ക്മരുന്ന്, വ്യാജമദ്യം എന്നിവയുടെ ഉപയോഗം കൂടിവരുന്നതായി തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഇവിടങ്ങളില്‍ എക്സൈസും പൊലീസും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുതിനുള്ള ജില്ലാതല ജനകീയ കമ്മറ്റിയുടെ യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ജില്ലയിലെ എട്ടുമുതല്‍ 17 വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ സംശയമുള്ള 388 പേരെ നിരീക്ഷച്ചതില്‍ നിന്ന് 26 ശതമാനം പേര് പാന്‍പരാഗ് ഉപയോഗിക്കുന്നതായും 46 ശതമാനം പേര് പുകവലിക്കുന്നതായും 25 ശതമാനം പേര് മദ്യം ഉപയോഗിക്കുന്നതായും നാലു ശതമാനം പേര് മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയതായി കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സ്കൂളുകള്‍ക്ക് സമീപം പ്രത്യേക ശ്രദ്ധ നല്കാന് തീരുമാനിക്കുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യോഗത്തിനു ശേഷം നാലുമാസത്തിനുള്ളില്‍ ജില്ലയില്‍ 3506 റെയ്ഡുകള്‍ നടത്തുകയും അതില്‍ 548 അബ്കാരി കേസ്സുകളും 18 എന്‍ഡിപിഎസ് കേസ്സുകളും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസുകളില്‍ 595 പേരെ പ്രതികളായി ചേര്‍ക്കുകയും അതില്‍ 535 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. റെയ്ഡില്‍ 1760ലിറ്റര്‍ സ്പിരിറ്റും 61.5 ലിറ്റര്‍ ചാരായവും 650 ലിറ്റര്‍ വിദേശമദ്യവും 4166 ലിറ്റര്‍ കോടയും 8.374 കിലോഗ്രാം കഞ്ചാവും 593.055 ലിറ്റര്‍ അരിഷ്ടവും 72.4 ലിറ്റര്‍ ബിയറും പിടിച്ചെടുത്തിട്ടുണ്ട്. 10073 വാഹന പരിശോധനകള്‍ നടത്തിയതില്‍ വ്യാജ മദ്യം കടത്തുന്നതിന് ഉപയോഗിച്ച 24 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഈ കാലയളവില്‍ 3701 പരിശോധനകള്‍ കളളുഷാപ്പുകളിലും 33 പരിശോധനകള്‍ വിദേശമദ്യഷാപ്പുകളിലും അഞ്ച് പരിശോധനകള്‍ ബാറുകളിലും എട്ടു പരിശോധനകള്‍ അരിഷ്ടാസവ ഉല്‍പ്പന കേന്ദ്രങ്ങളിലും നടത്തി.
12000 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ നല്കുന്ന പരാതികളുടേയും, വിവരങ്ങളുടെയും, അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ 57 കേസ്സുകള്‍ വിവിധ റേഞ്ചുകളിലായി കണ്ടുപിടിച്ചിട്ടുണ്ട്. കമ്പം, തേനി മേഖലയില്‍ നിന്നും ആലപ്പുഴയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച അഞ്ചു കിലോ ഗ്രാം കഞ്ചാവുമായി രണ്ടു തേനി സ്വദേശികളെ ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഈ കാലയളവില്‍ പിടികൂടുകയുണ്ടായി. ജില്ലാ കളക്ടറുടെ നിര്ദ്ദേശത്തിന്റെയടിസ്ഥാനത്തില് കായല്‍ മേഖലയില്‍ നിന്ന് കഴിഞ്ഞ യോഗത്തിന് ശേഷം നാലു കേസുകള്‍ എടുത്തിട്ടുണ്ട്. ജില്ലയില്‍ 185 കേസുകള്‍ പൊതു സ്ഥലത്തെ പുകവലിക്കെതിരെ എടുക്കുകയും 37000 രൂപ പിഴയായി ഈടുക്കുകയും ചെയ്തിട്ടുണ്ട്.
വൈഎംസിഎ മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുളള റോഡിന്റെ ഇരു കരകളിലും പൊതു സ്ഥലത്തുളള മദ്യപാനം വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി 11 കേസുകള്‍ ആലപ്പുഴ റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയുടെ തെക്കന്‍ മേഖലകളില്‍ വ്യാജക്കളള് വ്യാപകമാകുന്നുവെന്ന പരാതിയില്‍ കായംകുളം റേഞ്ചിന്റെ അതിര്‍ത്തിയില്‍ പെട്ട റ്റിഎസ് നമ്പര്‍ 17, 18 കളളുഷാപ്പില്‍ നിന്നും സ്പിരിറ്റ് കണ്ടെടുക്കുകയും, ഷാപ്പിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുവാന്‍ ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മ പഞ്ചായത്തില്‍ ഊട് വഴികളില്‍ പോലും മദ്യകച്ചവടം വ്യാപകമാകുുവെ പരാതിയില്‍ ചേര്‍ത്തല എക്സൈസ് വിഭാഗം പരിശോധന നടത്തുകയും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: