ചേര്‍ത്തല: കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്നാവശ്യമുയരുന്നു. കയര്‍, മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ആശുപത്രിയില്‍ നൂറുകണക്കിന് രോഗികളാണ് ദിവസേന ചികിത്സ തേടിയെത്തുന്നത്. ഒരുവര്‍ഷക്കാലമായി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി.
ആഴ്ചയില്‍ ഒരു ദിവസം വെട്ടയ്ക്കലിലെ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ എത്തിയാണ് രോഗികളെ പരിശോധിക്കുന്നത്. ആശുപത്രിയില്‍ സ്ഥിരം ഡോക്ടര്‍ ഇല്ലാത്തത് രോഗികള്‍ക്ക് തീരാദുരിതമാണ് ഉണ്ടാക്കുന്നത്.
അസുഖങ്ങള്‍ ബാധിച്ചാല്‍ പ്രദേശവാസികള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലോ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലോ ചികിത്സ തേടേണ്ട അവസ്ഥയാണ്. ഭാരിച്ച സാപ്രത്തീക ബാധ്യതയാണ് ജനങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടും തീരമേഖലയോട് ചേര്ന്നുള്ളആശുപത്രിയില് ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തീരദേശ വാസികളോട് അധികൃതര്‍ കാട്ടുന്ന അവഗണനയാണ് ഇതിന് കാരണമെന്നും ആക്ഷേപമുണ്ട്.
ഡോക്ടറെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാശ്യപ്പെട്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നീക്കം തുടങ്ങി. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രഞ്ചായത്ത് പ്രസിഡന്റ് മെര്ലിന് സുരേഷ്, വൈസ് പ്രസിഡന്റ് ഇ.ബി. ശശിധരന് എന്നിവര്‍ ചേര്‍ന്ന്് ജില്ലാകളക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: