കറുകച്ചാല്‍ : ചമ്പക്കര ചിറയ്ക്കല്‍ മുങ്ങാക്കാവുങ്കല് ശശി (45) യുടെ മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പോലീസ് തുടങ്ങി. കറുകച്ചാല്‍ ബിവ്റേജസ് കോര്പ്പറേഷന് ചില്ലറ വില്പന ശാലയുടെ എതിര് വശത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിനു പിന്നിലായാണ് ശശിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ഇതാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. എങ്ങനെയാണ് മുറിവുണ്ടായതെന്ന് വ്യക്തമാകുന്നില്ല. മൃതദേഹത്തിനു സമീപം മദ്യകുപ്പിയും 3 ഗ്ലാസും ഉണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ മദ്യം കഴിച്ചതിന്റെ ലക്ഷണവുമുണ്ട്. ഇയാള്‍ പലര്‍ക്കും ക്യൂ നിന്ന് മദ്യ വാങ്ങി കൊടുക്കുമായിരുന്നു. അതില്‍ നിന്നു ലഭിക്കുന്ന തുകകൊണ്ട് വൈകുന്നേരം മദ്യം വാങ്ങി പോകുമെന്നും പറയുന്നുണ്ട്. കൂടെ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്ക് ടി.ബിയുടേയും ചുഴലി ദീനത്തിന്റേയും അസുഖമുണ്ടെന്നും പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: