കോതമംഗലം: പട്ടികജാതിക്കാരനായ വിദ്യാര്‍ത്ഥിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ കെപിഎംഎസ് കോതമംഗലം താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കോതമംഗലം പിടവൂര്‍ പാറത്താഴത്ത് അമലിനെ കൂട്ടുകാരുമൊത്ത് റോഡില്‍ കളിച്ചുകൊണ്ട് നില്ക്കുമ്പോള് കോതമംഗലം എഎസ്ഐ സൈനുദ്ദീന്‍ അസഭ്യം പറയുകയായിരുന്നു.
ഇത് ചോദ്യംചെയ്തപ്പോള്‍ അമലിനെയും കൂട്ടുകാരെയും പോലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ശരീരികാസ്വാസ്ഥ്യങ്ങള് ഉണ്ടായ അമലിനെ കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അമലിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മാര്‍ച്ച് കെപിഎംഎസ് ജില്ല വൈസ് പ്രസിഡന്റ് എം.എ. വാസു ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.ഗോപാലന്, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി ഇ.ടി. നടരാജന്, യൂണിയന് സെക്രട്ടറി കെ.കെ.അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: