മരട്: മരടിലെ സ്കൂളില്‍ എല്‍കെജി ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പനങ്ങാട് എന്‍.എം. സ്റ്റോഴ്സ്, ചക്കാലംതിട്ടയില് റഷീദിനെ(36) മരട് പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുദിവസങ്ങളായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും അമിതമായി ആളുകളെ ഭയപ്പെടുകയും ഉറക്കത്തില്‍ പേടിച്ചു നിലവിളിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അമ്മ നിരന്തരമായി കുട്ടിയോടു ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
തുടര്‍ന്ന് മരട് പോലീസ് കുട്ടിയോടു വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനെത്തുടര്ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. താരതമ്യേന കുറഞ്ഞ ഓട്ടോനിരക്കു വാങ്ങി രക്ഷകര്‍ത്താക്കളുടെ വിശ്വാസ്യത ഇയാള്‍ നേടിയെടുത്തിരുന്നു. സൗത്ത് സിഐ സിബി ടോം, മരട് എസ്ഐ പി.ആര്.സന്തോഷ്, എസ്ഐ സുജാതന്‍ പിള്ള, പോലീസുകാരായ സന്തോഷ് സി.ആര്, പ്രസാദ് പി.ആര്., വിനോദ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഇന്ന് കോടതിയില്‍ ഹാജരാക്കും. കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിനു പുറകുവശത്തുള്ള ഒഴിഞ്ഞ സ്ഥലത്തുവച്ചാണ് പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: