മുണ്ടക്കയം: രണ്ടു ജീവന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുണ്ടക്കയത്തു നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളായ ബര്സഅത്തും ഷൈബുവും ഇക്കുറി യാത്ര ആരംഭിച്ചിരിക്കുന്നത്. മുണ്ടക്കയത്തിനടുത്ത് കോരുത്തോട് പഞ്ചായത്തില്‍ പുഞ്ചവയല്‍ മൂന്നോലി പീടിയേക്കല്‍ രാജീവിന്റേയും (30)അയല്‍വാസി ബിന്ദുജമോള്‍(13)എന്നിവരുടെ ചികില് സഹായം സ്വരൂപിക്കലാണ് ഈ സ്വകാര്യ ബസുകള്‍ ലക്ഷ്യമിടുന്നത്. കൂലിപ്പണിക്കാരനായ രവിയുടെയും പങ്കജത്തിന്റെയും മൂത്തമകനായ രാജീവ് കഴിഞ്ഞ എട്ടു വര്‍ഷമായി ഹൈപ്പോ പ്ലാസ്റ്റിക് അനീമിയ എന്ന രോഗത്തിന്റെ പിടിയിലാണ്. മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ തുടങ്ങിയ ചികില്‍സ ഇന്നിപ്പോള്‍ കൊച്ചിയിലെ സ്വകാര്യാശുപത്രി വരെയെത്തി നില്‍ക്കുകയാണ്.എട്ടു വര്‍ഷമായി ചികില് സകള്‍ പലതു നടത്തിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. ചികില്‍സയുടെ ഭാഗമായി രക്തം പല തവണ ശരീരത്തില്‍ കയറ്റിയെങ്കിലും രോഗത്തിനു മാറ്റമുണ്ടായില്ല. ഒടുവില്‍ മജ്ജ മാറ്റി വക്കലല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിനായി സഹോദരി രമ്യയുടെ മജ്ജ നല്‍കാനും തയ്യാറായിട്ടുണ്ട്.അതിന്റെ ഭാഗമായി പരിശോധനറിപ്പോര് ട്ടിനായി കാത്തിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നാലും ഇതിനാവശ്യമായ ഇരുപതു ലക്ഷം രൂപ എന്നതാണ് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. കൂലിവേലക്കാരനായ രവിക്കു ലഭിക്കുന്ന വരുമാനം വീട്ടു ചിലവിനു പോലും തികയില്ല. മാസത്തില്‍ രണ്ടു തവണ ആശുപത്രിയില്‍ ചികില്‍സക്കു പോവേണ്ടിയിരിക്കുന്നത്. ഒരു തവണ ആശുപത്രിയില്‍ പോവുന്നതിനു ഇരുപതിനായിരത്തോളം രൂപ വേണ്ടി വരുന്നു. ഇത് മറ്റുളളവരുടെ സഹായത്തിലാണ് നടത്തുന്നത്.
മൂന്നോലി ഭാഗത്ത് പാറത്താനം വീട്ടില്‍ ബിജുവിന്റെ മകള്‍ ബിന്ദുജമോള്‍ നട്ടെല്ലില്‍ തൊറാസിക് കൈഫോസ് കോളിയോസിസ് എന്ന രോഗത്തിന്റെ പിടിയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. തുടര്‍ ചികില്‍സക്കായി അഞ്ചു ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടിയിരിക്കുന്നു. രോഗി കൂടിയായ പിതാവു ബിജുവിനും ഈ തുക താങ്ങാവുന്നതിനും അപ്പുറമാണ്
ഈ രണ്ടുപേരുടെയും ജീവന് രക്ഷിക്കുകയെന്ന ദൗത്യമേറ്റെടുത്താണ് ബസ്സുകളില്‍ പ്രത്യേക കാരുണ്യ ബക്കറ്റ് സ്ഥാപിച്ച്. യാത്രക്കാരുടെ കാരുണ്യത്തിനായി യാത്ര തുടങ്ങിയിരിക്കുന്നത്. മുമ്പ് കുഴിമാവു സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി ക്ക് ചികില്‍സ സഹായത്തിനായി ഇത്തരം പെട്ടി സ്ഥാപി ക്കുകയും കൂടാതെ ഒരു ദിവസത്തെ ബസ്സിന്റെ വരുമാനം മുഴുവനായി രോഗിക്കു നല്‍കുകയും ചെയ്തിരുന്നു. ഇക്കുറി കോരുത്തോട് ഗ്രാമപഞ്ചായത്ത് മുണ്ടക്കയം പ്രസ്ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പണം സ്വരൂപിക്കല്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉദ്ഘാടനം പ്രസ്ക്ലബ്ബ് ഹാളില്‍ നടന്നു. ബസ്പ്രതിനിധി അലി പ്രസ് ക്ലബ്ബ് ഭാരവാഹികളായ നൗഷാദ് വെംബ്ലി, ആര്.രഞ്ജിത്, ടി.എസ്.അന്‍സര്‍ എന്നിവര്‍ ഹന്ന സലീമില്‍ നിന്നും പണം ഏറ്റുവാങ്ങി.
കരുണ വറ്റാത്തവരുടെ കരുണതേടിയുളള ഈയാത്ര സഫലമാകുമെന്ന പ്രതീക്ഷിലാണ് യാത്രക്കാരും സംഘാടകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: