മറയൂര്‍: മറയൂരില്‍ കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയില്‍. മറയൂര്‍ ഇന്ദിരാനഗറിലാണ് കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങിയത്. അര്‍ദ്ധരാത്രിയോടെ ഇന്ദിരാനഗര്‍ സ്വദേശി രാജുവിന്റെ വീടിന് സമീപത്താണ് ആന ആദ്യം എത്തിയത്. വീടിന് സമീപത്ത് നിന്ന തെങ്ങ് നശിപ്പിച്ചു. ഇതിന് ശേഷം വീട്ടുമുറ്റത്തുണ്ടായിരുന്ന കോഴിക്കൂട് തകര്‍ത്തു. അമ്പതോളം കോഴികള്‍ ഉണ്ടായിരുന്നു. ആനയെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഏറെ വൈകാതെ കരിമുട്ടിക്ക് സമീപമുള്ള ഭഗവതിയുടെ കൃഷിയിടത്തിലാണ് കാട്ടാനയെത്തിയത്. ഇവിടെ അഞ്ചോളം തെങ്ങുകള്‍ പിഴുതെറിഞ്ഞു. പുലര്‍ച്ചെ നാലുമണിയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. കരിമുട്ടി വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലി തകര്‍ത്താണ് ആനകള്‍ കാടിറങ്ങുന്നത്.
വൈദ്യുതി വേലി പുനസ്ഥാപിക്കുന്നതിനായി നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് മാസം മുന്‍പ് മറയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: