കോടതിയില്‍ ഒന്നു ഹാജരാകാന്‍ പറഞ്ഞപ്പോ തന്നെ എന്തൊരു അസഹിഷ്ണുത. അപ്പോള്‍ ഇനി ശിക്ഷിച്ചാലോ. നിയമം എല്ലാവര്ക്കും ഒരു പോലെ അല്ലേ, അതോ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് പ്രത്യക നിയമം ഉണ്ടോ. ഞാന്‍ ഇന്ദിരയുടെ മരുമകള്‍ ആണ് എന്നു പറയുന്നതില്‍ ഒരു ഭീഷണിയുടെ സ്വരം ഇല്ലേ . കോടതിയിലെ ജഡ്ജിനെ ഭീഷണിപ്പെടുത്തുന്നതിനു തുല്യം അല്ലേ ഇത്. ഇതിനു വേറെ കേസ് എടുക്കാവുന്നതാണ്.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാ ഇത്ര വെപ്രാളപ്പെടുന്നത്. പണ്ട് അദ്വാനിയെ കോണ്‍ഗ്രസുകാര്‍ ഹവാലയില്പ്പെടുത്തിയപ്പോള്, അദ്വാനി എന്താ ചെയ്തത്, ഈ ആരോപണത്തില്‍ നിന്നും മുക്താമാവുന്നത് വരെ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്കും എന്നു പ്രഖ്യാപിച്ചു. തെറ്റു ചെയ്തിട്ടില്ല എന്ന ഉറപ്പ് ഉള്ളവര്‍ക്കെ അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റൂ. ഇവിടെ ഇവര്‍ തുടങ്ങി വെക്കുന്നത് പുതിയ ഒരു രീതിയാണ്. കോടതിയെ ഭീഷണിപ്പെടുത്തുന്ന രീതി. ഇനി ആര്‍ക്കും ഇങ്ങനെ ഒക്കെ ചെയ്യാം.
ബിജു
ഹെറാള്‍ഡ് കേസില്‍ അകത്തുപോകും എന്ന് മനസിലായ സോണിയയും രാഹുലും കോടതിയോടും നിയമ വ്യവസ്ഥിതിയോടുമുള്ള അസഹിഷ്ണുതയാണ് പാര്‍ലിമെന്റില്‍ തീര്‍ക്കുന്നത്. ഇങ്ങനെ ജനാധിപത്യത്തെ കൊല്ലുന്ന ആളുകളാണ് അസഹിഷ്ണുതയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നത്.
നിബിന് പി.എസ്.
അന്നും ഇന്നും ഇന്ത്യ നെഹ്റു കുടുംബത്തിന്റെ തറവാട്ട്സ്വത്താണെന്നും നെഹ്റു തലമുറ ഇന്ത്യയുടെ രാജാക്കന്മാരാണെന്നുമുള്ള രീതിയാണ് തുടര്‍ന്ന് പോരുന്നത്. അവരെന്ത് തെമ്മാടിത്തം ചെയ്താലും പിന്താങ്ങാന് ആശ്രിതരായി കുറേ കോണ്‍ഗ്രസ്സ് നേതാക്കന്മാരും.
രഞ്ജിത് തെനാത്തില്
പ്രതികരിക്കാൻ ഇവിടെ എഴുതുക: