ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ ഹിമാചല്‍ മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
വീരഭദ്രസിങിനെതിരെ വ്യക്തമായ തെൡവുകള്‍ പുറത്തുവന്ന സ്ഥിതിക്ക് രാജിവെയ്ക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ രാഷ്ട്രപതി പുറത്താക്കണമെന്ന് ബിജെപി പ്രതിനിധിസംഘം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിവേദനവും നല്കി.
മുന്‍ മുഖ്യമന്ത്രിമാരായ പ്രേംകുമാര്‍ ധുമല്‍, ശാന്തകുമാര്‍, കേന്ദ്രമന്ത്രി ജെ.പി നദ്ദ, ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ, അനുരാഗ് ഠാക്കൂര്‍ എം.പി, ഹിമാചല്‍ ബിജെപി പ്രസിഡന്റ് സത്പാല്‍ സിങ് സതി എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: