ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഹര്ജിയിന്മേല് തിങ്കളാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും. പദ്ധതി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സെക്രട്ടറിയായ വലിയവേളി സ്വദേശി ആന്റോ ഏലിയാസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി അനുമതിയും തീരദേശ അനുമതിയും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീരുമാനം ആകുംവരെ പദ്ധതി നിര്‍ത്തിവെയ്ക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പദ്ധതി പ്രദേശത്ത് ഡ്രഡ്ജിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചെന്നും അതിനാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും ആന്റോ ഏലിയാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരന്‍ പ്രശാന്ത് ഭൂഷണ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
ഹര്‍ജി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തുറമുഖ കമ്പനിയുടേയും വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: