ന്യൂദല്‍ഹി: രാജ്യത്ത് മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ ഏജന്‍സി രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇരകളുടെ സംരക്ഷണവും പുനരധിവാസവും അന്വേഷണ ഏജന്‍സിയുടെ ചുമതലയില്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അടുത്ത സെപ്തംബറിനുള്ളില്‍ അന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. അന്വേഷണ ഏജന്‍സി രൂപീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സംഘടിത കുറ്റകൃത അന്വേഷണ ഏജന്‍സി എന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ച അന്വേഷണ ഏജന്‍സിയുടെ പേര്. നവംബര്‍ 16നുള്ളില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക ഏജന്‍സിയുടെ ചെലവ് നിര്‍ഭയ പദ്ധതി ഫണ്ടില്‍ നിന്നും പണം നീക്കിവെയ്ക്കുമെന്നും ഐപിഎസ് ഉദ്യോഗസ്ഥനെ ഏജന്‍സിയുടെ മേധാവിയായി നിയമിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പ്പര്യഹര്‍ജിയുമായി മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: