തൃശൂര്‍: വിഎസ്സും പിണറായിയും മുഖ്യമന്ത്രിയാകാന്‍ യോഗ്യരല്ലെന്ന നിലപാടില്‍ ഉറച്ച് ഡോ. എം.പി. പരമേശ്വരന്. ഒരു വാരികക്ക് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞതിന് ഇടത് ചിന്തകനായ ഡോ. പരമേശ്വരന് സിപിഎം വിലക്ക് കല്പ്പിച്ചിരുന്നു. സിപിഎമ്മിന്റെ വിലക്കിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇന്നലെ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി പ്രഖ്യാപിച്ചത്.പ്രായാധിക്യം മൂലം വിഎസ് മാറി നില്‍ക്കണം.
ജനങ്ങളുമായി ബന്ധമില്ലാത്ത പിണറായി മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ല. ഇനി മുഖ്യമന്ത്രിയാകേണ്ടത് തോമസ് ഐസക്കാണ്. എം.പി.പരമേശ്വരന് തന്റെ നിലപാട് ഇന്നലെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. വിഎസ്സിനും പിണറായിക്കുമെതിരെ സംസാരിച്ചതിന്റെ പേരില്‍ ഡോ. എം.പി.പരമേശ്വരന്റെ 80-ാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് സിപിഎം വിട്ടുനില്‍ക്കുകയും പാര്‍ട്ടി അണികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജന്മഭൂമി ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: