തിരുവനന്തപുരം: പഞ്ചായത്ത് ശാക്തീകരണ പദ്ധതിയായ കേരള ലോക്കല്‍ ഗവണ്മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്റ്റിന് ലോകബാങ്കിന്റെ 400 കോടി രൂപയുടെ അധിക സഹായം കൂടി.
ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 1195.8 കോടി രൂപയാണ് നേരത്തേ അനുവദിച്ചിരുന്നത്. ഇതില്‍ 1039 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
ഡോളര്വിനിമയ നിരക്കിലുണ്ടായ മാറ്റത്തിന്റെ ഭാഗമായി പദ്ധതിക്കു ലഭിക്കേണ്ട 400 കോടി രൂപ കൂടി അനുവദിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോകബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രി എം.കെ. മുനീറും ലോകബാങ്ക് സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചത്. അടുത്തവര്‍ഷം മാര്‍ച്ച് 31 നു പൂര്‍ത്തിയാക്കേണ്ടിരുന്ന പദ്ധതിയുടെ വിപുലീകരണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവും ലോകബാങ്ക് അംഗീകരിച്ചു.
കൊച്ചിയില്‍ ഫാക്റ്റിന്റെ കൈവശമുള്ള 150 ഏക്കര്‍ ഭൂമി പെറ്റ്കോക് വൈദ്യുതപദ്ധതിക്കായി വിട്ടുനല്‍കാനും തീരുമാനിച്ചു. എറണാകുളം കളക്ടര്‍ നിശ്ചയിക്കുന്ന വിലനല്‍കി ഈ ഭൂമി വാങ്ങാന്‍ കെഎസ്ഐഡിസിക്ക് അനുമതി നല്കി. ഈ വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും തീരുമാനിച്ചു.
എടവണ്ണയില്‍ പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കും. തിരുവനന്തപുരം ചെറുവയ്ക്കലിലെ എനര്‍ജി മാനേജ്മെന്റ് സെന്ററിന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍ 75 സെന്റ് വൈദ്യുതിറെഗുലേറ്ററി കമ്മീഷനും 25 സെന്റ് മലിനീകരണനിയന്ത്രണബോര്ഡിനും നല്കാന് തീരുമാനിച്ചു. മുന്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് ഫൗണ്ടേഷന് 4.05 ഏക്കര്‍ ഭൂമിയും ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 14.46 ഏക്കര്‍ ഭൂമി അവര്‍ക്കു സൗജന്യമായി നല്‍കാനും തീരുമാനിച്ചു. പട്ടം വില്ലേജില്‍ സിഡിറ്റിന് 15 സെന്റും സംസ്ഥാന ഐടി മിഷന് 45 സെന്റ് ഭൂമിയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: