ഇസ്ലാമാബാദ്: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. രണ്ടുദിവസം ഹാര്‍ട്ട് ഓഫ് എഷ്യാ ഉച്ചകോടിക്കായാണ് സുഷമ പാക്കിസ്ഥാനിലെത്തിയത്. സുഷമ പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായും കൂടിക്കാഴ്ച നടത്തി. ഇരുവരും സംയുക്ത പ്രസ്താവനയും ഇറക്കി.
ഹാര്‍ട്ട് ഓഫ് ഏഷ്യാ ഉച്ചകോടിയില്‍ സംസാരിക്കവേ, ഭാരതവും പാക്കിസ്ഥാനും ആത്മവിശ്വാസവും പക്വതയും പ്രകടിപ്പിച്ച് മേഖലയിലെ സഹകരണവും വ്യാപാരവും ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന് തൃപ്തികരമായ തരത്തിലുള്ള സഹകരണത്തിന് ഭാരതം തയ്യാറാണ്. പക്ഷേ, ഇപ്പോള്‍ നമുക്ക് അഫ്ഗാന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യോജിക്കാം, അത് നല്ല അയല്‍ക്കാരുടെ പാരമ്പര്യമാണ്. അഫ്ഗാന് വംശീയമായ പ്രശ്നമല്ല, ഭീകരതതന്നെയാണ് നേരിടുന്നത്. അതിനു പരിഹാരം കാണാന്‍ അഫ്ഗാന് സുരക്ഷാ സേനക്ക് വേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാണ്, സുഷമ പറഞ്ഞു. അട്ടാരി അതിര്‍ത്തിയില്‍ അഫ്ഗാന് ട്രക്കുകളെ സ്വീകരിക്കാന്‍ ഭാരതം തയ്യാറാണ്.
ഛാബര് തുറമുഖം വികസിപ്പിച്ച് അതുവഴിയുള്ള യാത്രാമാര്‍ഗം മെച്ചപ്പെടുത്താന്‍ ഭാരതവും പാക്കിസ്ഥാനും ഇറാനും ചേര്‍ന്ന് ശ്രമിച്ചുവരികയാണ്. പക്ഷേ, രക്ത ധമനികള്‍ അടഞ്ഞാല്‍ ഹൃദയം എങ്ങനെ പ്രവര്‍ത്തിക്കും. അവര്‍ ചോദിച്ചു.
അടുത്തവര്‍ഷം ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യാ ഉച്ചകോടിക്ക് രാജ്യങ്ങളെ സുഷമാ സ്വരാജ് ഭാരതത്തിലേക്ക് ക്ഷണിച്ചു. അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗ്യാനിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ചേര്‍ന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
നേരത്തേ, അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനി, ഇറാന് വിദേശ മന്ത്രി മൊഹമ്മദ് ജാവേദ് സറീഫ്, കിര്‍ഗിസ്ഥാന്‍ വിദേശ മന്ത്രി എര്‍ലാന്‍ അബ്ദില്ദീവ് എന്നിവരുമായും കൂടിക്കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: