മുംബൈ: റോഡിലെ നടപ്പാതയില്‍ ഉറങ്ങുകയായിരുന്നയാളെ കാര്‍ കയറ്റിക്കൊന്ന കേസില്‍ മുംബൈ ഹൈക്കോടതി പ്രമുഖ ബോളീവുഡ് താരം സല്മാന് ഖാനെ വിട്ടയച്ചു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഖാനെ വെറുതേ വിട്ടത്. പ്രോസിക്യൂഷന് കൃത്യമായ തെളിവു ഹാജരാക്കുന്നതിലും മറ്റും വരുത്തിയ ഗുരുതമായ വീഴ്ചയാണ് ഇതിന് ഇടയാക്കിയത്. സല്മാന് ഖാനു വേണ്ടി പ്രോസിക്യൂഷന് കള്ളക്കളി കളിക്കുകയായിരുന്നു.
പതിമൂന്നു വര്‍ഷം മുന്‍പുണ്ടായ സംഭവത്തില്‍ മുംബൈ സെഷന്‍സ് കോടതി സല്മാന് ഖാന് അഞ്ചു വര്‍ഷം തടവ് വിധിച്ചിരുന്നു. ഹൈക്കോടതി ഇൗ ശിക്ഷയും റദ്ദാക്കിയിട്ടുണ്ട്. രാത്രിയില്‍ ബാന്ദ്രയില്‍ വച്ച് സല്മാന് ഖാന് മദ്യപിച്ച് കാറോടിച്ച് നടപ്പാതയില്‍ ഇടിച്ചുകയറ്റിയെന്നും നടപ്പാതയിലുറങ്ങുകയായിരുന്ന കൂലിപ്പണിക്കാരനെ കാര്കയറ്റിക്കൊന്നെന്നുമാണ് കേസ്. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തെളിവുകളില്‍ പല വൈരുദ്ധ്യങ്ങളുമുണ്ട്, പലവയും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടുമില്ല. കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ മെയ് ആറിന് മുംബൈ സെഷന്‍സ് കോടതി മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഖാന് അഞ്ചു വര്‍ഷം തടവ് വിധിച്ചിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഖാനെ വിട്ടയച്ചത്. 2002 സപ്തംബര്‍ 28നായിരുന്നു സംഭവം.
മുംബൈ: കേസില്‍ കുറ്റം സംശയാതീതമായി തെളിക്കുന്നതില്‍ പ്രോസിക്യൂഷ.ന് പരാജയപ്പെട്ടതായി ജസ്റ്റീസ് ജോഷി. സല്‍മാനാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ ടയര്‍ പൊട്ടിയാണോ അപകടം ഉണ്ടായത്, അതോ അപകടം നടന്ന ശേഷമാണോ ടയര്‍ പൊട്ടിയത് എന്ന കാര്യവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ഖാന്റെ പോലീസ് ബോഡി ഗാര്‍ഡാണ് 2002ല്‍ ഖാനെതിരെ ആദ്യം മൊഴി നല്‍കിയത്. (ഇയാള്‍ പിന്നീട് മരണമടഞ്ഞു) അദ്ദേഹം ആ സമയം കാറിലുണ്ടായിരുന്നു. ഇദ്ദേഹമാണ് സല്‍മാന്റെ വേഗതയെപ്പറ്റി പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൊഴിയിലാണ് കേസ് നിലനിന്നിരുന്നത്. അദ്ദേഹം പൂര്‍ണ്ണമായും വിശ്വസനീയമായ സാക്ഷിയായിരുന്നില്ല. ജഡ്ജി പറഞ്ഞു. വാഹനത്തില്‍ നാലു പേരുണ്ടായിരുന്നുവെന്ന വാദം പരിക്കേറ്റവരടക്കം പല സാക്ഷികളും പറഞ്ഞിരുന്നു. മൂന്നു പേരെന്നാണ് പ്രോസിക്യൂഷന് വാദിക്കുന്നത്. സല്മാന് മദ്യപിച്ചിരുന്നില്ല, അപകടത്തിനു മുന്‍പ് ടയര്‍ പൊട്ടി, വാഹനത്തിന്റെ മുന്പില് ഇടതുവശത്തുള്ള ഡോര്‍ ജാമായി, സല്മാനായിരുന്നില്ല ഡ്രൈവര്‍ സീറ്റില്‍.. തുടങ്ങിയ വാദങ്ങളും ഉയര്‍ന്നിരുന്നു. വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
ഓടി രക്ഷപ്പെടും മുന്‍പ് സല്മാന് രണ്ടു തവണ വീണെന്ന്(മദ്യപിച്ചിരുന്നുവെന്ന് സൂചിപ്പിക്കാന്‍) പരക്കേറ്റ ഒരാള്‍ പറഞ്ഞിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ ഇങ്ങനെ പറഞ്ഞത്. ഇയാള്‍ പറഞ്ഞതില്‍ പലകാര്യങ്ങളും വിട്ടുപോയിട്ടുണ്ട്. എഫ്ഐആറിലും ബോഡിഗാര്‍ഡിന്റെ മൊഴിയിലും മദ്യക്കാര്യം പരാമര്‍ശിക്കുന്നുമില്ല. കോടതി നിരീക്ഷിച്ചു.
മൂന്നു കാര്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. സല്മാനാണോ വണ്ടി ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നോ, അത് ഒരു സാധാരണ അപകടമായിരുന്നോ. സല്‍മാനാണ് വണ്ടി ഓടിച്ചിരുന്നത്, മദ്യപിച്ചിരുന്നു എന്ന് വരുത്താന്‍ മനപൂര്‍വ്വമുള്ള ശ്രമമാണ് പ്രോസിക്യൂഷന് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു.
വിചാരണക്കോടതി തെൡവു നിയമം ഉപയോഗിച്ചില്‍ തെറ്റുണ്ട്. ഹൈക്കോടതി പറയുന്നു. വേഗം കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും ഖാന് വേഗത കുറച്ചില്ലെന്ന് ബോഡിഗാര്‍ഡ് പട്ടേല്‍ മജിസ്ട്രേറ്റിനു മുന്പില് പറഞ്ഞിരുന്നു.ഇയാള്‍ 2007ല്‍ മരിച്ചു. എന്നാല്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസ് വിചാരണ തുടങ്ങും മുന്‍പ് ഇയാള്‍ മരിച്ചു. പട്ടേലിന്റെ മൊഴി നിര്‍ണ്ണായകമാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും വിശ്വസനീയമല്ല. അതിനാല്‍ വെളിവുകള്‍ സാധൂകരിക്കാന്‍ വേറെ സാക്ഷികള്‍ വേണമായിരുന്നു. അവ കൃത്യമായി സംശയമില്ലാതെ ഹാജരാക്കിയിട്ടില്ല. ഡ്രൈവര്‍ അശോക് സിങ് പറയുന്നു താനാണ് വണ്ടി ഓടിച്ചതെന്ന്. അപകടത്തിനു മുന്‍പ് ടയര്‍ പൊട്ടിയെന്നും ഇയാള്‍ പറയുന്നു. വിചാരണക്കോടതി ഇയാളെ തള്ളിയിരുന്നു. ഹൈക്കോടതി പറഞ്ഞു.
സല്‍മാനല്ല താനാണ് വണ്ടി ഓടിച്ചിരുന്നതെന്നും സല്മാന് മദ്യപിച്ചിരുന്നില്ലെന്നും പറഞ്ഞ് അശോക് സിങ് പിന്നീടാണ് എത്തിയത്. ഇത് കേസ് വഴിതെറ്റിക്കാനാണെന്നും പണം വാങ്ങിയാണ് ഇയാള്‍ കുറ്റം ഏറ്റെടുത്തതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അശോക് സിംഗിന്റെ വരവും ഇൗ വാദവുമാണ് കേസ് പൊളിച്ചതെന്നാണ് കോടതിയുടെ വാക്കുകളും സൂചിപ്പിക്കുന്നത്.കൃത്യമായ തെളിവുകള്‍ നല്കുന്നതില് പ്രോസിക്യൂഷന് കളിച്ചുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: