കോഴിക്കോട്: പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ സ്വകാര്യ ക്ലിനിക്കല്‍ ലബോറട്ടറികളില്‍ പരിശോധന നടത്തി. ജില്ലയില്‍ ആകെ പരിശോധന നടത്തിയ 263 സ്ഥാപനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പകര്‍ച്ചവ്യാധികള്‍ പകരുന്നതരത്തിലും പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. നോട്ടീസ് ലഭിച്ച സ്ഥാപനങ്ങള്‍ നിര്‍ദേശിക്കപ്പെട്ട സമയത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
വിവിധ സ്ഥലങ്ങളിലായി നടന്ന പരി ശോധനയില്‍ 51 ടീമുകള്‍ പങ്കെടുത്തു. കോഴിക്കോട് സിറ്റി, മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.എല്‍. സരിത, സേഫ് കേരള പ്രോഗ്രാം നോഡല്‍ ഓഫീസറും അഡീഷണല്‍ ഡിഎംഒയുമായ ഡോ. എസ്.എന്‍. രവികുമാര്‍, ഡോ. അജിത്ത്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-1 കെ.ടി. മോഹനന്, ജില്ലാ ലാബ് ടെക്നീഷ്യന് പവിത എന്നിവര്‍ നേതൃത്വം നല്കി.
ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ നടത്തിയ പരിശോധനകളില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ മറ്റു ആരോഗ്യപ്രവര്ത്ത കര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: