അമ്പലപ്പുഴ: ഗോക്കളുടെ പേരില്‍ പണം പിരിക്കാനുള്ള നീക്കം ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് സമിതി ആവശ്യപ്പെട്ടു. ക്ഷേത്രകാര്യങ്ങള്‍ക്ക് ഭക്തര്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണം നല്കുന്നുവെന്നിരിക്കെ ക്ഷേത്രത്തെ കച്ചവടസ്ഥാപനമാക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോക്കള്‍ക്കുള്ള ആഹാരച്ചെലവിന് ബോര്‍ഡ് വര്‍ഷങ്ങളായി പണം മാറ്റിവയ്ക്കാറുണ്ട്. എന്നിരിക്കെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തുന്ന കൊള്ളഅംഗീകരിക്കാനാവില്ലെന്നും യോഗം തീരുമാനിച്ചു. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരെ പിഴിയാന്‍ ശബരിമല സീസണ് മുന്നില്‍കണ്ട് ക്ഷേത്രത്തിലുടനീളം കാണിക്കവഞ്ചി സ്ഥാപിച്ച് പണപ്പിരിവ് നടത്തുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. അമ്പലപ്പുഴ പ്രഖണ്ഡ് പ്രസിഡന്റ് സജീവന് ശാന്തി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മകുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന്, ബീനാ ഗോപകുമാര്‍, അഷ്ടപദി ആചാര്യന് രതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: