അടിമാലി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിലവാരമില്ലാത്ത മരുന്ന് കമ്പനികളുടെ ഇഷ്ടക്കാരായി നിര്‍ധന രോഗികളെ കൊള്ളയടിക്കുന്നു. ജില്ലയിലാകമാനം നടക്കുന്ന പകല്‍കൊള്ളയ്ക്ക് അധികൃതരുടെ മൗനസമ്മതമുണ്ടെന്നുള്ളതാണ് സ്ഥിതി. ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ രണ്ടും മൂന്നും ഇരട്ടിവിലയാണ് നിലവാരം കുറഞ്ഞ മരുന്നുകള്‍ നല്കി സ്വകാര്യ കമ്പിനികള്‍ കൊള്ളയടിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നകള്‍ക്ക് ബ്രാന്‍ഡഡ് പേരുകള്‍ വേണമെന്നാണ് ഐഎംഎ പറയുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഭീമമായ തുക ചില സ്വാര്യകമ്പനി ഏജന്റ് മാരില്‍ നിന്നും രഹസ്യമായി കൈപ്പറ്റികൊണ്ട് ഈ നിര്‍ദ്ദേശം അട്ടിമറിക്കുകയാണ്. മരുന്നുകളെ കുറിച്ച് വ്യക്തതയില്ലാത്ത രോഗികള്‍ ഉയര്‍ന്ന വില നല്‍കുന്നതിനൊപ്പം നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ദുസ്ഥിതിയാണുള്ളത്. 69 രൂപ വിലയുള്ള ബ്രാന്‍ഡഡ് കമ്പനി ആന്റി ബയോട്ടിക് മരുന്നുകള്‍ക്ക് നിലവാരം കുറഞ്ഞ മരുന്നിന് ഈടാക്കുന്നത് 169 രൂപയോളമാണ്. ഈടാക്കുന്ന തുക ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഷോപ്പുകാര്‍ക്കും ഉള്‍പ്പടെയുള്ളവര്‍ക്ക് വീതം വയ്ക്കുന്ന രീതിയാണുള്ളത്. വിവിധ മരുന്നുകളിലൂടെ ദിവസേന ഡോക്ടര്‍മാര്‍ തട്ടിയെടുക്കുനത് പതിനായിരങ്ങളാണ്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അടിമാലിയുള്പ്പെടെയുള്ള മേഖലകളിലെ ഡോക്ടര്‍മാര്‍ കുറിച്ച് കൊടുക്കുന്നത് ഇത്തരം മരുന്നുകളാണ്. കൂടുതല്‍ കമ്മീഷന് ലഭ്യമാക്കുന്നവര്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ രോഗികളെ വഞ്ചിക്കുകയാണ്. നിലവാരം കുറഞ്ഞ മരുന്ന് കഴിക്കുന്നത് മൂലം രോഗശമനമുണ്ടാകുന്നില്ലെന്ന് മാത്രമല്ല മറ്റ് പല മാരക രോഗങ്ങള്‍ക്കും ഇടയാക്കുന്നു. ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെങ്കില്‍ പട്ടിണിപാവങ്ങളായ നിരപരാധികള്‍ മാരക രോഗങ്ങള്‍ക്കടിമകളാകും എന്നകാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: