എം.പി ശ്രീനിവാസന്
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ളെ നീന്തല്‍ പഠിപ്പിക്കാനായി നിര്‍മ്മിച്ച കുളം ചോര്‍ന്നൊലിക്കുന്നു. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പോര്‍ട്ടബിള്‍ നീന്തല്‍കുളം പ്രവര്ത്തനക്ഷമല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കുളത്തിന്റെ ഉദ്ഘാടനം നടന്നത്. നാലു വശങ്ങളും ഇഴചേര്‍ത്ത് ബന്ധിപ്പിച്ചാണ് നീന്തല്‍ക്കുളം നിര്‍മ്മിച്ചിട്ടുള്ളത്. ഇതുകൊണ്ടു അറ്റകുറ്റപണികളിലൂടെ തകരാര്‍ പരിഹരിക്കാനാവില്ല. പൂര്‍ണ്ണമായും പൊളിച്ച് പണിയുകയോ, പുതിയത് നിര്മ്മിക്കുകയ മാത്രമാണ് പോംവഴി. ഫലത്തില്‍ ആദ്യത്തെ നിര്‍മ്മാണത്തിനായി ചെലവഴിച്ച ലക്ഷങ്ങള്‍ പാഴായി. പഞ്ചായത്തിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും നീന്തല്‍ പരിശീലിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുന്‍ പ്രസിഡന്റ് ഷിജോ തടത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും തനതു ഫണ്ടില്‍ നിന്ന് 5 ലക്ഷവും ഉള്‍പ്പടെ പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വച്ചത്. സാങ്കേതിക പരിജ്ഞാനമില്ലാത്തവരെക്കൊണ്ടാണ് പോര്‍ട്ടബിള്‍ നീന്തല്‍കുളം പണിയിപ്പിച്ചത്. കഴിഞ്ഞ ദിവസം വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്ററി സ്കൂളില്‍ റോഷി അഗസ്റ്റിന് എം എല്‍ എ യാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേവലം മൂന്ന് അടി മാത്രം ഉയരത്തില്‍ വെള്ളം നിറച്ച് നീന്തല്‍കുളത്തില്‍ ഏതാനും കുട്ടികളെ ഇറക്ക് ഉദ്ഘാടന വഴിപാട് നടത്തി എംഎല്‍എ യും കൂട്ടരും മടങ്ങുകയായിരുന്നു. ഉത്തരവാദിത്വപ്പെട്ടവരുടെ വീഴ്ച മൂലം പഞ്ചായത്ത് ഫണ്ടിലെ ലക്ഷങ്ങള്‍ പാഴാകാനിയായ നടപടിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
പദ്ധതി നടത്തിപ്പിന്റെ പെരുമ സ്വന്തം അക്കൗണ്ടിലാക്കാന്‍ മുന്‍ പ്രസിഡന്റ് നടത്തിയ ശ്രമങ്ങള്‍ തിരിച്ചടിയായി മാറുകയായിരുന്നു. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും മുന്‍ പ്രസിഡന്റിന് എതിര്‍പ്പിന്റെ കൂരമ്പുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഏറെ പ്രതീക്ഷയോടെ പദ്ധതി നടത്തിപ്പിന് അനുവാദം നല്കിയ സ്കൂള്‍ അധികൃതരും വെട്ടിലായി. ഇത് സംബന്ധിച്ച് രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് കഴിയാതെ ബുദ്ധിമുട്ടുകയാണ് അദ്ധ്യപകരും, സ്കൂള്‍ മാനേജ്മെന്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: