കോട്ടയം: രാജ്യത്തെ അസഹിഷ്ണുതാ വിവാദം രാഷ്ട്രീയ പ്രേരിതമാണെന്ന് ജസ്റ്റിസ് കെ.ടി തോമസ്. ഇത് എറെ ദുഖകരമാണ്. ഒരുതരത്തിലുമുള്ള അസഹിഷ്ണുതയും ഇപ്പോള്‍ ഇവിടുത്തെ ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഇല്ല എന്നതാണ് വസ്തുത. ഏതെങ്കിലും കാര്യങ്ങളെ വിമര്‍ശിച്ചാല്‍ അത് അസഹിഷ്ണുതയായി കണക്കുകൂട്ടുന്നവരാണ് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുതയുള്ളവര്‍. എതിര്‍പ്പുകളും വിമര്‍ശനങ്ങളും ജനാധിപത്യത്തിലെ അനുവദനീയമായ ഭാഗങ്ങളാകേണ്ടതാണ്.
ഭരണഘടനയിലെ പല പൗരാവകാശങ്ങളും നിഷേധിച്ചിരുന്ന അടിയന്തരാവസ്ഥകാലത്ത് അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കാന്‍ തയ്യാറാകാതിരുന്നവര്‍ ഇപ്പോള്‍ അവാര്‍ഡ് തിരിച്ചുനല്‍കുന്നത് പ്രചാരണ തന്ത്രമായിമാത്രമെ താന്‍ കാണുന്നുള്ളുവെന്നും കെ. ടി. തോമസ് ജന്മഭൂമിയോട് പറഞ്ഞു.
ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ അവഹേളിക്കപ്പെടുന്നത്. ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയങ്ങള്‍ തമസ്ക്കരിക്കപ്പെടുന്നു. ചിലരുടെ രാഷ്ട്രീയ താത്പര്യത്തിനായി അവിഷ്കരിക്കപ്പെടുന്ന കുതന്ത്രങ്ങള്‍ക്ക് സാഹിത്യകാരന്മാരും സാംസ്കാരികനായകരും കുട്ടുനില്‍ക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: