കൊച്ചി: സംസ്ഥാന സെക്രട്ടറി തന്നെ ജാഥ നയിക്കണമെന്നില്ലെന്നും ജാഥയും സ്ഥാനാര്‍ത്ഥിത്വവും തമ്മില്‍ ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്ന സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിശ്ചയിക്കും. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി പാര്‍ട്ടിക്കില്ല.
സിപിഎമ്മിന്റെ കേരളയാത്ര പിണറായി വിജയന് നയിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം. പി. പരമേശ്വരന് പാര്‍ട്ടി അംഗമല്ലെന്നും അങ്ങനെയൊരാള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ട കാര്യമില്ലെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയാകാനും മത്സരിക്കാനും കഴിയുന്ന അനവധിപേര്‍ പാര്‍ട്ടിയിലുണ്ട്.
ഡിജിപി ജേക്കബ് തോമസ് കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായപ്രകടനം സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന്കോടിയേരി ചൂണ്ടിക്കാട്ടി. സംസ്ഥാനം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന് ഉദ്യേഗസ്ഥര്‍തന്നെ പരസ്യമായി പറയുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. കോടതി ക്വിക്ക് വേരിഫിക്കേഷന് നിര്‍ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രി കെ. ബാബു രാജിവെച്ച് അന്വേഷണം നേരിടണം. കേരളത്തിലെ ശിവസേനയാണ് വെള്ളാപ്പള്ളിയുടെ ധര്‍മജനസേന പാര്‍ട്ടിയെന്നും കോടിയേരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: