കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നിര്‍മ്മാണം അനന്തമായി നീട്ടിക്കൊണ്ടുപോയി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദുര്യോഗം വരുത്തി വയ്ക്കുന്നുവെന്നും അതിനാല്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നീതി പുലര്‍ത്തണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന് ആവശ്യപ്പെട്ടു. ബിജെപി നിയോജകമണ്ഡലം സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത് മാസംകൊണ്ട് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ബസ് സ്റ്റേഷന് പൊതുജനങ്ങള്‍ക്ക് തുറന്ന്കൊടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും മൗനം ഉപേക്ഷിക്കണം.
ആധുനിക രീതിയിലുള്ള 400 ബസുകള്‍ നല്കിയ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായിച്ചതുകൊണ്ടാണ് കെഎസ്ആര്‍ടിസി നിലനില്‍ക്കുന്നതെന്നും ഇതുതന്റെ പ്രവര്‍ത്തന മികവാണെന്ന്് മേനിനടിക്കുകയുമാണ് വകുപ്പ് മന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സി.എ്ന്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, സംസ്ഥാന കമ്മിറ്റിയംഗം ടി.എന്‍.ഹരികുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ്, സെക്രട്ടറി വി.പി.മുകേഷ്, നിയോജകമണ്ഡലം ജന.സെക്രട്ടറി ബിനു.ആര്.വാര്യര്‍, പി.ജെ.ഹരികുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണ്, കുസുമാലയം ബാലകൃഷ്ണന്, രമേശ് കല്ലില്‍, കെ.സി.സന്തോഷ് കുമാര്‍, നാസര്‍ റാവുത്തര്‍, എസ്.രാധാകൃഷ്ണ്, കെ.എല്‍.സജീവര്‍, നന്ദകുമാര്‍, കെ.ആര്.ശശി, ടി.ആര്.സുഗുണന്, വിനുമോഹന്‍, രേണുകാശശി, സുമാ മുകുന്ദന്, റീബാ വര്‍ക്കി, ഇന്ദിരാകുമാരി, സിന്ധു അജിത്ത്, രാജേഷ് കൈലാസം, രാജേഷ് ചെറിയമഠം, ഹരി കിഴക്കേക്കുറ്റ്, ടി.കെ.തുളസീദാാസന്, ആര്.രാജു, സുരേഷ് കുമാര്‍, സുരേഷ് അംബികാാ ഭവന്, റിനോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: