എരുമേലി: ദേവസ്വം ബോര്‍ഡുകളുടെ ഫണ്ടുകള്‍ എടുക്കുന്നില്ലെന്ന് മന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയ സംഭവം ഏറെ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക രേഖ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
മുന്‍പ് ദേവസ്വത്തിന്റെ ഫണ്ടുകള്‍ സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചരണം ശക്തമായിരുന്നു. ഇതിനുകാരണം ക്ഷേത്രങ്ങളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതാമസമെടുത്തതും ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കാതിരിക്കലുമാണ് ആരോപണത്തിന് കാരണമായത്. എന്നാല്‍ അടുത്തകാലത്ത് സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചീഫ് ഫിനാന്‍സ് വിഭാഗത്തോട് സാമ്പത്തിക രേഖ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ശബരിമല വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള അനുമതിക്കായി കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: