മുണ്ടക്കയം: പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടി കമ്പനി (ടിആര്‍ആന്റ്ടി) വര്‍ഷങ്ങളായി നടത്തിവരുന്ന അനധികൃത ഭൂമി കൈയേറ്റം ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനറല്‍ കണ്‍വീനര്‍ പ്രൊഫ. റോണി.കെ.ബേബി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പെരുവന്താനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഐ.ജി റാങ്കില്‍ കുറയാത്തവര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സെന്‍കുമാര്‍ കേസ് അന്വേഷണം ഐ.ജി ശ്രിജിത്തിനെ ഏല്‍പ്പിച്ചത്. നിരവധി തോട്ടം കൈയ്യേറ്റസമര സമിതികളുടെയും മറ്റ് ഒട്ടനവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ടിആര്‍ ആന്റ്ടി, കണ്ണന് ദേവന് എന്നിവയുള്‍പ്പെടെ 37 കമ്പനികള്‍ക്ക് എതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഐ.ജി തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി ടിആര്‍ ആന്റ്ടി തോട്ടം ഉടമക്കെതിരെ പെരുവന്താനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും സമരസമിതി ഭാരവാഹികളില്‍ നിന്നും തെളിവെടുക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ ഭൂമി കയേറിയതിനെതിരെ കേരള ഭൂസംരക്ഷണ നിയമം ചട്ടം 7(എ) പ്രകാരം കമ്പനി ഉടമ രാമകൃഷണ ശര്‍മ്മ ഒന്നാം പ്രതിയായി തൊടുപുഴ സെഷന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ അന്വേണമായിരിക്കും ഇപ്പോള്‍ ക്രൈംബ്രാഞ്ച് നടത്തുക. എസ്.ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷന് അന്വേഷണ ഉദ്ദ്യോഗസ്ഥനായിരിക്കെ തോട്ടത്തിനെതിരെ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടിആര്‍ ആന്റ്ടി തോട്ടത്തിലെ ഗെയിറ്റ് പൊളിച്ച് മാറ്റിയതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സോമന് തെക്കേക്കര, എബി മാത്യു, ടി.യു അന്‍സാരി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: